ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം, അല്ലെങ്കില്‍ 2030ഓടെ തീവ്രവാദികളോടൊപ്പം ചേര്‍ന്ന് ഇസ്ലാമിക രാഷ്ട്രമാക്കും, ലൗ ജിഹാദുണ്ടെന്ന് തനിക്കുറപ്പാണ്; വീണ്ടും വിഷം തുപ്പി പി സി ജോര്‍ജ്

തൊടുപുഴ: വര്‍ഗീയത നിറഞ്ഞ പ്രസംഗവുമായി പി സി ജോര്‍ജ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ 2030ഓടെ തീവ്രവാദികളുമായി ചേര്‍ന്ന് ഇസ്ലാമിക രാഷ്ട്രമാക്കുമെന്നുമാണ് ജോര്‍ജിന്റെ കണ്ടെത്തല്‍. ലൗ ജിഹാദുണ്ടെന്നും ജോര്‍ജ് തൊടുപുഴയില്‍ പറഞ്ഞു. സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് - വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നാണ് പി.സി ജോര്‍ജിന്റെ വാദം. ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുകയാണ് ഇരു മുന്നണികളുടെയും ശ്രമം. എന്നാല്‍ നോട്ട് നിരോധനം കാരണമാണ് ഇത് നടക്കാതെ […]

തൊടുപുഴ: വര്‍ഗീയത നിറഞ്ഞ പ്രസംഗവുമായി പി സി ജോര്‍ജ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ 2030ഓടെ തീവ്രവാദികളുമായി ചേര്‍ന്ന് ഇസ്ലാമിക രാഷ്ട്രമാക്കുമെന്നുമാണ് ജോര്‍ജിന്റെ കണ്ടെത്തല്‍. ലൗ ജിഹാദുണ്ടെന്നും ജോര്‍ജ് തൊടുപുഴയില്‍ പറഞ്ഞു. സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് - വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നാണ് പി.സി ജോര്‍ജിന്റെ വാദം.

ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുകയാണ് ഇരു മുന്നണികളുടെയും ശ്രമം. എന്നാല്‍ നോട്ട് നിരോധനം കാരണമാണ് ഇത് നടക്കാതെ പോയത്. തീവ്രവാദം തടയാന്‍ രാജ്യം ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണം. ലൗ ജിഹാദ് ഇല്ലെന്ന് സുപ്രീം കോടതി പറയുന്നു. എന്നാല്‍ ലൗ ജിഹാദ് ഉണ്ടെന്ന് തനിക്കുറപ്പാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Related Articles
Next Story
Share it