രണ്ട് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര കുതിരക്കാളി അമ്മ ദേവസ്ഥാനത്തും കോട്ടച്ചേരി കുന്നുമ്മല്‍ ക്ഷേത്രത്തിലും കവര്‍ച്ച നടന്നു. രണ്ടു സ്ഥലങ്ങളിലും ഭണ്ഡാരം തകര്‍ത്താണ് പണം കവര്‍ന്നത്. പ്രദേശത്തെ സി.സി.ടി.വി തകര്‍ത്തതിന് ശേഷമാണ് കവര്‍ച്ച. കാട്ടുകുളങ്ങര ക്ഷേത്രത്തോടു ചേര്‍ന്നുള്ള കിഴക്കേ സ്ഥാനത്തിനു മുന്നിലുള്ള ഭണ്ഡാരമാണ് തകര്‍ത്തത്. ആയിരം രൂപ നഷ്ടപ്പെട്ടതായി സംശയിക്കുന്നു. കുതിരക്കാളി അമ്മ ക്ഷേത്രനടയിലേയും സമീപത്തെ കോരച്ചന്‍ തറവാട്ടിലേയും ഭണ്ഡാരം പൊളിക്കാനാണ് ശ്രമം നടന്നത്. കാട്ടുകുളങ്ങര ക്ഷേത്രത്തിലേക്കുള്ള കമാനത്തിനു സമീപത്തെ കെട്ടിടത്തിയ സി.സി.ടി.വി ക്യാമറ തല്ലിയുടക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി […]

കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര കുതിരക്കാളി അമ്മ ദേവസ്ഥാനത്തും കോട്ടച്ചേരി കുന്നുമ്മല്‍ ക്ഷേത്രത്തിലും കവര്‍ച്ച നടന്നു. രണ്ടു സ്ഥലങ്ങളിലും ഭണ്ഡാരം തകര്‍ത്താണ് പണം കവര്‍ന്നത്. പ്രദേശത്തെ സി.സി.ടി.വി തകര്‍ത്തതിന് ശേഷമാണ് കവര്‍ച്ച. കാട്ടുകുളങ്ങര ക്ഷേത്രത്തോടു ചേര്‍ന്നുള്ള കിഴക്കേ സ്ഥാനത്തിനു മുന്നിലുള്ള ഭണ്ഡാരമാണ് തകര്‍ത്തത്. ആയിരം രൂപ നഷ്ടപ്പെട്ടതായി സംശയിക്കുന്നു. കുതിരക്കാളി അമ്മ ക്ഷേത്രനടയിലേയും സമീപത്തെ കോരച്ചന്‍ തറവാട്ടിലേയും ഭണ്ഡാരം പൊളിക്കാനാണ് ശ്രമം നടന്നത്. കാട്ടുകുളങ്ങര ക്ഷേത്രത്തിലേക്കുള്ള കമാനത്തിനു സമീപത്തെ കെട്ടിടത്തിയ സി.സി.ടി.വി ക്യാമറ തല്ലിയുടക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ജയന്‍ പാലക്കാലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. പോലീസ് രാത്രിതന്നെ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തില്‍ സമീപത്ത നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗ്ലാസും തകര്‍ന്നിട്ടുണ്ട്. കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് തകര്‍ത്തത്. അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമം നടന്നു. ഇവിടെയും സി.സി.ടി.വി ക്യാമറ ഒരേ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് സംശയിക്കുന്നത്.

Related Articles
Next Story
Share it