മധ്യപ്രദേശില്‍ ബിജെപി നേതാവിനെ 'യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി'യാക്കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവിനെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കി. ഒമ്പത് മാസം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹര്‍ഷിത് സിംഘായിയാണ് ജബല്‍പുര്‍(നോര്‍ത്ത്) യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി വിടുന്ന സമയത്ത് എന്‍എസ്ഐയുവിന്റെ ജബല്‍പുര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു ഹര്‍ഷിത്. വെള്ളിയാഴ്ചയാണ് പുതിയ ഭാരവാഹികള്‍ക്കായുള്ള വെര്‍ച്വല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായത്. അബദ്ധം മനസ്സിലായതാടെ തിരഞ്ഞെടുപ്പ് റദ്ദാക്കി. എന്നാല്‍ പാര്‍ട്ടി വിട്ടയാളെ തെരഞ്ഞെടുത്തതിലൂടെ വെട്ടിലായിരിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരില്‍ പ്രമുഖനാണ് ഹര്‍ഷിത് സിംഘായി. പാര്‍ട്ടി വിട്ടയുടനെ […]

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവിനെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കി. ഒമ്പത് മാസം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹര്‍ഷിത് സിംഘായിയാണ് ജബല്‍പുര്‍(നോര്‍ത്ത്) യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി വിടുന്ന സമയത്ത് എന്‍എസ്ഐയുവിന്റെ ജബല്‍പുര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു ഹര്‍ഷിത്. വെള്ളിയാഴ്ചയാണ് പുതിയ ഭാരവാഹികള്‍ക്കായുള്ള വെര്‍ച്വല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായത്. അബദ്ധം മനസ്സിലായതാടെ തിരഞ്ഞെടുപ്പ് റദ്ദാക്കി. എന്നാല്‍ പാര്‍ട്ടി വിട്ടയാളെ തെരഞ്ഞെടുത്തതിലൂടെ വെട്ടിലായിരിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്.

ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരില്‍ പ്രമുഖനാണ് ഹര്‍ഷിത് സിംഘായി. പാര്‍ട്ടി വിട്ടയുടനെ തന്നെ താന്‍ രാജിക്കത്ത് നല്‍കിയിരുന്നതായും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതായി സൂചിപ്പിച്ച് ഇ മെയില്‍ സന്ദേശമയച്ചിരുന്നതായും ഹര്‍ഷിത് പറഞ്ഞു. എന്നാല്‍ ഹര്‍ഷിതില്‍ നിന്ന് ഇത്തരത്തില്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് വക്താവിന്റെ വിശദീകരണം. 2018 ലാണ് പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. ഹര്‍ഷിതും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

Related Articles
Next Story
Share it