മൈസൂരു കൂട്ടബലാസംഗക്കേസില്‍ തിരിച്ചറിയില്‍ പരേഡ് നടത്തി; 17കാരന്‍ അടക്കം മുഴുവന്‍ പ്രതികളെയും പീഡനത്തിനിരയായ വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞു

മൈസൂരു: എം.ബി.എ വിദ്യാര്‍ഥിനിയായ 22കാരിയെ മൈസൂരുവിലെ മലയടിവാരത്തില്‍ കൂട്ടൂലാത്സംഗത്തിനിരയാക്കിയകേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്തി. മൈസൂരു ജില്ലാ ജയിലില്‍ വെള്ളിയാഴ്ച വൈകിട്ടാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. അറസ്റ്റിലായ 17കാരന്‍ ഉള്‍പ്പെടെ തമിഴ്നാട് സ്വദേശികളായ ഏഴുപ്രതികളെയും വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞു. ആഗസ്ത് 24ന് വിദ്യാര്‍ഥിനിയും സഹപാഠിയും കൂടി ബൈക്കില്‍ പോകുമ്പോള്‍ മൈസൂരു ചാമുണ്ഡി ഹില്‍സിന് സമീപം ലളിതാദ്രപുരയില്‍ തടഞ്ഞുനിര്‍ത്തുകയും വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്നാണ് കേസ്. ബലാത്സംഗം തടയാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിനെ സംഘം ക്രൂരമായി മര്‍ദിച്ച് അവശനാക്കുകയും ചെയ്തിരുന്നു. ബോധരഹിതയായ വിദ്യാര്‍ഥിനിയെ കാട്ടിലേക്ക് […]

മൈസൂരു: എം.ബി.എ വിദ്യാര്‍ഥിനിയായ 22കാരിയെ മൈസൂരുവിലെ മലയടിവാരത്തില്‍ കൂട്ടൂലാത്സംഗത്തിനിരയാക്കിയകേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്തി. മൈസൂരു ജില്ലാ ജയിലില്‍ വെള്ളിയാഴ്ച വൈകിട്ടാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. അറസ്റ്റിലായ 17കാരന്‍ ഉള്‍പ്പെടെ തമിഴ്നാട് സ്വദേശികളായ ഏഴുപ്രതികളെയും വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞു. ആഗസ്ത് 24ന് വിദ്യാര്‍ഥിനിയും സഹപാഠിയും കൂടി ബൈക്കില്‍ പോകുമ്പോള്‍ മൈസൂരു ചാമുണ്ഡി ഹില്‍സിന് സമീപം ലളിതാദ്രപുരയില്‍ തടഞ്ഞുനിര്‍ത്തുകയും വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്നാണ് കേസ്. ബലാത്സംഗം തടയാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിനെ സംഘം ക്രൂരമായി മര്‍ദിച്ച് അവശനാക്കുകയും ചെയ്തിരുന്നു. ബോധരഹിതയായ വിദ്യാര്‍ഥിനിയെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം കടന്നുകളഞ്ഞത്. നാട്ടുകാരാണ് വിദ്യാര്‍ഥിനിയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തി ആസ്പത്രിയിലെത്തിച്ചത്.

Related Articles
Next Story
Share it