സ്വകാര്യവിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തു; ഹിന്ദുമഹാസഭാ നേതാവ് അറസ്റ്റില്‍

മംഗളൂരു: സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ കര്‍ണാടക സംസ്ഥാന ഹിന്ദു മഹാസഭാ നേതാവ് രാജേഷ് പവിത്രനെ (42) സൂറത്ത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാവൂര്‍ സ്വദേശിയായ സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സുരേഷ് രാജേഷ് പവിത്രനെ പങ്കാളിയാക്കി കച്ചവടം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രാജേഷിന്റെ നിയമവിരുദ്ധ ഇടപാടുകള്‍ അറിഞ്ഞതോടെ പങ്കാളിത്തത്തില്‍ നിന്ന് പിന്മാറി. ഇതില്‍ പ്രകോപിതനായ പ്രതി പവിത്രന്റെ ലാപ്‌ടോപ്പ് പിടിച്ചുവാങ്ങുകയും സ്വര്‍ണവും പണവും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. […]

മംഗളൂരു: സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ കര്‍ണാടക സംസ്ഥാന ഹിന്ദു മഹാസഭാ നേതാവ് രാജേഷ് പവിത്രനെ (42) സൂറത്ത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാവൂര്‍ സ്വദേശിയായ സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സുരേഷ് രാജേഷ് പവിത്രനെ പങ്കാളിയാക്കി കച്ചവടം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രാജേഷിന്റെ നിയമവിരുദ്ധ ഇടപാടുകള്‍ അറിഞ്ഞതോടെ പങ്കാളിത്തത്തില്‍ നിന്ന് പിന്മാറി. ഇതില്‍ പ്രകോപിതനായ പ്രതി പവിത്രന്റെ ലാപ്‌ടോപ്പ് പിടിച്ചുവാങ്ങുകയും സ്വര്‍ണവും പണവും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം സുരേഷിന്റെ ലാപ്‌ടോപ്പിലെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടുമെന്നും കാലും കൈയും ഒടിക്കുമെന്നും ഭീഷമിപ്പെടുത്തുകയും ചെയ്തു. സുരേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത സൂറത്ത്കല്‍ പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സംഭവത്തില്‍ രാജേഷ് പവിത്രനെ സഹായിച്ചുവെന്നതിന് ഡോ. സനിജയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it