പുരുഷന്മാര്‍ക്ക് സ്ത്രീകളും തിരിച്ചും മസാജ് സേവനം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡെല്‍ഹി സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ന്യൂഡെല്‍ഹി: പുരുഷന്മാര്‍ക്ക് സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും മസാജ് സേവനം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡെല്‍ഹി സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മസാജ് പാര്‍ലറുകളുടെ നിരോധനവും ലൈംഗികവൃത്തിയും തമ്മില്‍ ബന്ധമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ക്രോസ് ജെന്‍ഡര്‍ മസാജിന് എര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്റ്റേ ചെയ്തത്. നേരത്തെ ലൈംഗികവൃത്തി തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ മസാജ് സേവനം നല്‍കുന്നതും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ മസാജ് നല്‍കുന്നതിനും വിലക്കുണ്ടായിരുന്നു. ഇതാണ് ഹൈകോടതി ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഡെല്‍ഹിയിലെ സ്പാ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് […]

ന്യൂഡെല്‍ഹി: പുരുഷന്മാര്‍ക്ക് സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും മസാജ് സേവനം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡെല്‍ഹി സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മസാജ് പാര്‍ലറുകളുടെ നിരോധനവും ലൈംഗികവൃത്തിയും തമ്മില്‍ ബന്ധമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ക്രോസ് ജെന്‍ഡര്‍ മസാജിന് എര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്റ്റേ ചെയ്തത്.

നേരത്തെ ലൈംഗികവൃത്തി തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ മസാജ് സേവനം നല്‍കുന്നതും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ മസാജ് നല്‍കുന്നതിനും വിലക്കുണ്ടായിരുന്നു. ഇതാണ് ഹൈകോടതി ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഡെല്‍ഹിയിലെ സ്പാ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. നയം രൂപീകരിക്കുമ്പോള്‍ മസാജ് പാര്‍ലറുകളിലെ തൊഴിലാളികളെ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് ജസ്റ്റിസ് രേഖ പാലി പറഞ്ഞു.

മസാജ് പാര്‍ലറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് തൊഴില്‍ നഷ്ടമായാല്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. സ്പാകളിലും മസാജ് പാര്‍ലറുകളിലും പരിശോധനകള്‍ കര്‍ശനമാക്കി ലൈംഗികവൃത്തിയും മനുഷ്യക്കടത്തും നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നും 5000ത്തോളം അനധികൃത സ്പാകള്‍ ഡെല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. അനധികൃത സ്പാകള്‍ ഒരാഴ്ചക്കകം അടച്ചുപൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ജനുവരിയില്‍ വീണ്ടും പരിഗണിക്കും.

Related Articles
Next Story
Share it