കാസർകോട്: രണ്ട് ഞായറാഴ്ച്ചയക്ക് ശേഷം ഇന്ന് വീണ്ടും അധികൃതർ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്നും രണ്ട് ദിവസമായി തുടരുന്ന മഴയും കാസർകോട് ഞായറാഴ്ച്ച ജനജീവിതത്തെ ബാധിച്ചു. മിക്ക സ്ഥലങ്ങളിലും വാഹനങ്ങളുടെ പരിശോധന നടന്നു.കാരണമില്ലാതെ പുറത്തിറങ്ങിയ ഇരുചക്രവാഹനങ്ങളടക്കമുള്ളവയ്ക് ക് പോലീസ് പിഴ ചുമത്തി.അത്യാവശ്യ കടകൾ തുറക്കാനാണ് അധികൃതർ അനുമതി നൽകിയത്.ആഗസ്റ്റ് 15, ഓണം എന്നിവ അടുത്തടുത്ത് എത്തിയതിനാൽ രണ്ട് ഞായറാഴ്ച്ചകളിൽ അധികൃതർലോക്ക് ഡൗൺ പിൻവലിച്ചിരുന്നുവെങ്കിലും ആർ.ടി.പി.സി. നിരക്ക് കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കൂടുതൽ നിയന്ത്രങ്ങൾ കൊണ്ടുവരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.പ്രധാന നഗരങ്ങളിലെല്ലാം ഞായറാഴ്ച്ച ഹർത്താലിൻ്റെ പ്രതീതിയായിരുന്നു. അതിർത്തി പ്രദേശങ്ങളിലും രാവിലെ കർശന പരിശോധനയാണ് നടന്നത്. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ കാരണം ഓവ് ചാലുകൾ നിറഞ്ഞൊഴുകുന്നു.റോസുകളും വെള്ളത്തിലായി.വെള്ളം കുത്തിയൊലിക്കുന്നത് കാരണം വാഹനങ്ങൾക്ക് കടന്നു പോകാൻ പ്രയാസം അനുഭവപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. കിണറുകളും നിറഞ്ഞൊഴുകുന്നു.