എല്ലാവരുടെയും വോട്ട് വേണമെന്ന് ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍; പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് നല്‍കാമെന്ന് ഖാദര്‍ പറഞ്ഞതും മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാതായതും എങ്ങനെയെന്ന് ഇപ്പോള്‍ പിടികിട്ടിക്കാണുമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: എല്ലാവരുടെയും വോട്ട് വേണമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍. ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയ സാഹചര്യത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. ഗുരുവായൂരില്‍ ബിജെപി അനുകൂലികളുടെ വോട്ട് വേണ്ടെന്നു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാട്ടണമെന്നും ചാവക്കാട് ഇരട്ടപ്പുഴയില്‍ തിരഞ്ഞെടുപ്പു യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ യുഡിഎഫ് ബിജെപി ധാരണയുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. 'എല്ലാവരുടെയും വോട്ട് സ്വീകരിക്കും. അതു […]

തൃശൂര്‍: എല്ലാവരുടെയും വോട്ട് വേണമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍. ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയ സാഹചര്യത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. ഗുരുവായൂരില്‍ ബിജെപി അനുകൂലികളുടെ വോട്ട് വേണ്ടെന്നു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാട്ടണമെന്നും ചാവക്കാട് ഇരട്ടപ്പുഴയില്‍ തിരഞ്ഞെടുപ്പു യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ യുഡിഎഫ് ബിജെപി ധാരണയുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

'എല്ലാവരുടെയും വോട്ട് സ്വീകരിക്കും. അതു കമ്യൂണിസ്റ്റുകാരോ ബിജെപിക്കാരോ എന്നു നോക്കില്ല. വോട്ടുവേണ്ടെന്ന് ഇടതുപക്ഷം പറയട്ടെ. മതേതരത്വത്തിന്റെ പാലമാകണമെന്ന് ആഗ്രഹിക്കുന്നയാളാണു ഞാന്‍. അതങ്ങനെ തന്നെ ആവുകയും ചെയ്യും' ഖാദര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച് കാണിക്കയിട്ട് അയപ്പനെ തൊഴുത കെ എന്‍ എ ഖാദറിനെതിരെ സമസ്ത നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. മതത്തില്‍ നിന്ന് പുറത്തുപോകുന്ന പ്രവൃത്തിയാണ് ഖാദര്‍ ചെയ്തതെന്നായിരുന്നു സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രതികരണം. ഗുരുവായൂരില്‍ ബിജെപിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക പൂരിപ്പിച്ചതിനെ പിഴവ് ചൂണ്ടിക്കാട്ടി വരണാധികാരി തള്ളിയത്.

അതിനിടെയാണ് ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. ബിജെപിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

'ഗുരുവായൂര്‍ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത്. അതൊരു കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാന്‍ കുറച്ച് വിഷമമുണ്ട്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ത്ഥി ആയതിന് ശേഷം സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി' പിണറായി പറഞ്ഞു.

പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് തരുമെന്നാണ് കെ.എന്‍.എ.ഖാദര്‍ പറഞ്ഞിരിക്കുന്നത്. പൗരത്വനിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെ.എന്‍.എ. ഖാദറും അതിനെ പിന്താങ്ങിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ തരത്തില്‍ പറയുന്നത് ഒരു വിഭാഗത്തിന്റെ വോട്ട് ആഗ്രഹിച്ചുകൊണ്ടാണെന്ന് വ്യക്തമാണ്. അത് ബിജെപി നിലപാടിനെ അനുകൂലിച്ചുകൊണ്ടുള്ള പരസ്യപ്രസ്താവനയാണ്. എവിടെയാണ് ഇവരുടെ നിലപാട് എന്ന് കാണേണ്ടതാണ്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it