ബലാത്സംഗത്തിനിരയായ 13 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് ഗുജ്‌റാത്ത് ഹൈക്കോടതി, കുട്ടിയുടെ കുടുംബ ചെലവിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കണം

അഹമ്മദാബാദ്: ബലാത്സംഗത്തിനിരയായ 13 വയസുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് കോടതി. അനുമതി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഗുജ്‌റാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. 27 ആഴ്ച വളര്‍ച്ചയുള്ളതായിരുന്നു ഭ്രൂണം. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബച്ചെലവിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം നല്‍കണമെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ പരിശോധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

അഹമ്മദാബാദ്: ബലാത്സംഗത്തിനിരയായ 13 വയസുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് കോടതി. അനുമതി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഗുജ്‌റാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. 27 ആഴ്ച വളര്‍ച്ചയുള്ളതായിരുന്നു ഭ്രൂണം. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചത്.

പെണ്‍കുട്ടിയുടെ കുടുംബച്ചെലവിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം നല്‍കണമെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ പരിശോധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

Related Articles
Next Story
Share it