ഭാര്യാ പിതാവില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശിയായ ഹാഫിസ് കുദ്രോളിയെ ബംഗളൂരുവില്‍ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു

ബംഗളുരു: പ്രവാസി വ്യവസായിയായ ഭാര്യാ പിതാവില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശിയായ മരുമകന്‍ പിടിയില്‍. ചെര്‍ക്കളക്ക് സമീപത്തെ ഹാഫിസ് കുദ്രോളിയെയാണ് ബംഗളൂരുവില്‍ വെച്ച് ഗോവ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ നാരായന്‍ ചിമുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ പാഡ് തയ്യാറാക്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്. ആലുവ സ്വദേശിയായ അബ്ദുല്‍ ലാഹിറില്‍ നിന്നാണ് പലപ്പോഴായി കോടികള്‍ തട്ടിയത്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ […]

ബംഗളുരു: പ്രവാസി വ്യവസായിയായ ഭാര്യാ പിതാവില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശിയായ മരുമകന്‍ പിടിയില്‍. ചെര്‍ക്കളക്ക് സമീപത്തെ ഹാഫിസ് കുദ്രോളിയെയാണ് ബംഗളൂരുവില്‍ വെച്ച് ഗോവ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ നാരായന്‍ ചിമുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ പാഡ് തയ്യാറാക്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്. ആലുവ സ്വദേശിയായ അബ്ദുല്‍ ലാഹിറില്‍ നിന്നാണ് പലപ്പോഴായി കോടികള്‍ തട്ടിയത്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരില്‍ വ്യാജ രേഖകള്‍ നല്‍കി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവില്‍ നിന്ന് പണം തട്ടിയെടുത്തത്.
ദുബായില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ലാഹിര്‍ ഹസന്റെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഹാഫിസ് ഉന്നത ഇന്‍കം ടാക്‌സ് ഓഫീസറുടെ പേരില്‍ വ്യാജ സീലും ഒപ്പുമിട്ട് വാട്‌സ് ആപ്പ് വഴി നല്‍കിയ ലെറ്റര്‍ ഹെഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഗോവ പൊലീസ് കണ്ടെത്തിയതായാണ് വിവരം. ആദ്യം ഗോവയിലെ ഹാഫിസിന്റെ വിലാസത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നിലവില്‍ ഹാഫിസിന് പുറമെ സുഹൃത്തായ എറണാകുളം സ്വദേശി അക്ഷയും പ്രതിയാണ്. അക്ഷയ് ആണ് വ്യാജ രേഖകള്‍ പലതും ഹാഫിസിന് നിര്‍മ്മിച്ചു നല്‍കിയതെന്നാണ് പൊലീസ് കരുതുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറുടെ ഉള്‍പ്പെടെ വ്യാജ ലെറ്റര്‍പാഡ് സംബന്ധിച്ച് അക്ഷയുടെ കുറ്റസമ്മത ഓഡിയോ ക്ലിപ്പുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഗോവയിലേക്കു കൊണ്ടുപോയ ഹാഫിസിനെ കോടതിയില്‍ ഹാജരാക്കും. ഈ കേസ് ആദ്യം അന്വേഷിച്ചിരുന്ന ആലുവ ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ കേസ് അട്ടിമറിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഇതിനു പുറമെ ഹാഫിസ് അനധികൃതമായി തട്ടിയെടുത്ത 108 കോടി രൂപ ഏതൊക്കെ അക്കൗണ്ടിലാണ് പോയതെന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹിര്‍ ഹസന്റെ മകള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

Related Articles
Next Story
Share it