മൊഗ്രാലില്‍ സൗജന്യ നീന്തല്‍ പരിശീലനത്തിന് തുടക്കം

മൊഗ്രാല്‍: നീന്തല്‍ വിദഗ്ധന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനത്തിന് മൊഗ്രാല്‍ കണ്ടത്തില്‍ പള്ളി കുളത്തില്‍ തുടക്കമായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകനായ എം.എസ് മുഹമ്മദ് കുഞ്ഞി എട്ടിനും പതിനഞ്ചിനും വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിച്ച് വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് നിയന്ത്രണം മൂലം തടസ്സപ്പെട്ടു കിടക്കുകയായിരുന്നു പരിശീലനം. മൂന്ന് പതിറ്റാണ്ടിനിടയില്‍ എം.എസ് മുഹമ്മദ് കുഞ്ഞി ഏകദേശം നാലായിരത്തോളം കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. […]

മൊഗ്രാല്‍: നീന്തല്‍ വിദഗ്ധന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനത്തിന് മൊഗ്രാല്‍ കണ്ടത്തില്‍ പള്ളി കുളത്തില്‍ തുടക്കമായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകനായ എം.എസ് മുഹമ്മദ് കുഞ്ഞി എട്ടിനും പതിനഞ്ചിനും വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിച്ച് വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് നിയന്ത്രണം മൂലം തടസ്സപ്പെട്ടു കിടക്കുകയായിരുന്നു പരിശീലനം. മൂന്ന് പതിറ്റാണ്ടിനിടയില്‍ എം.എസ് മുഹമ്മദ് കുഞ്ഞി ഏകദേശം നാലായിരത്തോളം കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം പരിശീലനം മുടങ്ങിയതിനാല്‍ ഈ വര്‍ഷം 150 ഓളം കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് കുഞ്ഞി. ഇതിനകംതന്നെ അമ്പതോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ നീന്തല്‍ പരിശീലന ചടങ്ങ് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ സെഡ് എ. മൊഗ്രാല്‍, പി.സി മാഹിനലി, ഖാദര്‍ മാഷ്, എം.എ മൂസ, ,എം.ജി.എ. റഹ്മാന്‍, ശിഹാബ് തങ്ങള്‍ മാസ്തിക്കുണ്ട്, ശാഫി ടി.എം ചാരിറ്റി, എം.എ ഇക്ബാല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ശരീഫ് ദീനാര്‍, ഹംഷീര്‍, എന്നിവര്‍ സംബന്ധിച്ചു. എം.എസ് മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.

Related Articles
Next Story
Share it