പെരിയ ഇരട്ടക്കൊലക്കേസില്‍ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാലുപ്രതികള്‍ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരായി; നാലുപേര്‍ക്കും ജാമ്യം അനുവദിച്ചു

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം.എല്‍ .എയും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരായി. കെവി കുഞ്ഞിരാമന് പുറമെ സി.പി.എം നേതാക്കളായ കെ.വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരാണ് ബുധനാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരായത്. ഇവര്‍ക്ക് കോടതി സോപാധിക ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. കേസില്‍ ജാമ്യം നേടിയ മൂന്ന് പേരും പ്രതിചേര്‍ക്കപ്പെട്ട അഞ്ച് […]

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം.എല്‍ .എയും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരായി. കെവി കുഞ്ഞിരാമന് പുറമെ സി.പി.എം നേതാക്കളായ കെ.വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരാണ് ബുധനാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരായത്. ഇവര്‍ക്ക് കോടതി സോപാധിക ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. കേസില്‍ ജാമ്യം നേടിയ മൂന്ന് പേരും പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേരുമുള്‍പ്പെടെ എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കെവി കുഞ്ഞിരാമന്‍, കെവി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ ഹാജരായിരുന്നില്ല. നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇവരോട് 22ന് ഹാജരാവന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്.
കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ റിമാണ്ട് കാലാവധി ഈ മാസം 29 വരെ നീട്ടിയിരിക്കുകയാണ്. കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 10 പേരെ സി.ബി.ഐ അന്വേഷണത്തിനൊടുവിലാണ് പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതി ചേര്‍ത്തത്.

Related Articles
Next Story
Share it