ജാനകിവധക്കേസില്‍ ഒന്നും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ നാളെ പ്രഖ്യാപിക്കും

കാസര്‍കോട്: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ(65) കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ ഒന്നും മൂന്നും പ്രതികള്‍ കുറ്റക്കാരാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഒന്നാം പ്രതി പുലിയന്നൂര്‍ ചീര്‍ക്കുളം പുതിയ വീട്ടില്‍ വിശാഖ്(27), മൂന്നാം പ്രതി പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണി എന്ന അരുണ്‍(30) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി സി. കൃഷ്ണകുമാര്‍ നാളെ പ്രഖ്യാപിക്കും. രണ്ടാംപ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ(28) കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് […]

കാസര്‍കോട്: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ(65) കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ ഒന്നും മൂന്നും പ്രതികള്‍ കുറ്റക്കാരാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഒന്നാം പ്രതി പുലിയന്നൂര്‍ ചീര്‍ക്കുളം പുതിയ വീട്ടില്‍ വിശാഖ്(27), മൂന്നാം പ്രതി പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണി എന്ന അരുണ്‍(30) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി സി. കൃഷ്ണകുമാര്‍ നാളെ പ്രഖ്യാപിക്കും.
രണ്ടാംപ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ(28) കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാല്‍ വിട്ടയച്ചു.
2017 ഡിസംബര്‍ 13ന് രാത്രി 9.30 മണിയോടെ മുഖംമൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി 17 പവന്‍ സ്വര്‍ണാഭരണങ്ങളും 92,000 രൂപയും കവര്‍ന്നുവെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഉണര്‍ന്ന ഭര്‍ത്താവ് കെ. കൃഷ്ണനെ സംഘം കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍ ഏറെ നാളാണ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. കൃഷ്ണനും ഭാര്യ പി.വി ജാനകിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൃദ്ധദമ്പതികള്‍ ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ജാനകി ഉണരുകയും കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ തിരിച്ചറിയുകയും ചെയ്തതോടെ പ്രതികള്‍ ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. പ്രതികളില്‍ രണ്ടുപേരെ ജാനകി സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. ഇവരെ തിരിച്ചറിഞ്ഞതിനാല്‍ ഇക്കാര്യം ജാനകി പുറത്തുപറയുമെന്ന ഭയമാണ് കവര്‍ച്ചക്ക് പുറമെ കൊലപാതകത്തിനും പ്രതികളെ പ്രേരിപ്പിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ വില്‍പ്പന നടത്തിയ മുഴുവന്‍ സ്വര്‍ണവും പയ്യന്നൂര്‍, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഒന്നാംപ്രതി വിശാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണം വിറ്റ കണ്ണൂരിലെ ജ്വല്ലറിയുടെ ബില്ലാണ് കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. കൃഷ്ണന്റെ കൈ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടില്‍ നിന്ന് ലഭിച്ച ഡി.എന്‍.എ സാമ്പിള്‍ മൂന്നാംപ്രതി അരുണിന്റേതാണെന്ന് തെളിഞ്ഞതും അന്വേഷണത്തിന് വേഗത കൂട്ടി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ദിനേശ്കുമാര്‍ ഹാജരായി.

Related Articles
Next Story
Share it