കോവിഡില്‍ മാതാപിതാക്കളോ രക്ഷിതാവോ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം; 18 വയസാകുന്നത് വരെ മാസം 2000 രൂപ, ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: കോവിഡ് ദുരന്തത്തില്‍ മാതാപിതാക്കളെയോ രക്ഷിതാവിനെയോ നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങി. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെടുകയും ശേഷിച്ച ആള്‍ ഇപ്പോള്‍ കോവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികള്‍ക്കുമാണ് സഹായം അനുവദിക്കുന്നത്. മാസം രണ്ടായിരം രൂപ […]

തിരുവനന്തപുരം: കോവിഡ് ദുരന്തത്തില്‍ മാതാപിതാക്കളെയോ രക്ഷിതാവിനെയോ നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങി. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെടുകയും ശേഷിച്ച ആള്‍ ഇപ്പോള്‍ കോവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികള്‍ക്കുമാണ് സഹായം അനുവദിക്കുന്നത്. മാസം രണ്ടായിരം രൂപ വീതം കുട്ടികള്‍ക്ക് നല്‍കും. കൂടാതെ കുട്ടികളുടെ പേരില്‍ മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും സൗജന്യവിദ്യാഭ്യാസവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

വനിതാ ശിശു വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും മാസം 2000 രൂപ വീതം കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഈ കുട്ടികളുടെ പേരില്‍ മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും സര്‍ക്കാര്‍ തുടങ്ങും. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. ഈ ധനസഹായങ്ങള്‍ക്ക് ആവശ്യമായി വരുന്ന അധികതുക ധനവകുപ്പാണ് അനുവദിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

Related Articles
Next Story
Share it