കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു; സംഘര്‍ഷം, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചുമായി പുതിയ ആവേശം പൂണ്ടു. ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നേറിയ ട്രാക്ടര്‍ മാര്‍ച്ച് പൊലീസ് പലയിടങ്ങളിലും തടഞ്ഞു. പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മുന്‍കൂര്‍ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്. നേരത്തെ, സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്കു പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ട്രാന്‍സ്‌പോര്‍ട് നഗറില്‍ […]

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചുമായി പുതിയ ആവേശം പൂണ്ടു. ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നേറിയ ട്രാക്ടര്‍ മാര്‍ച്ച് പൊലീസ് പലയിടങ്ങളിലും തടഞ്ഞു. പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മുന്‍കൂര്‍ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്. നേരത്തെ, സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്കു പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ട്രാന്‍സ്‌പോര്‍ട് നഗറില്‍ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞുവെങ്കിലും ചോരാത്ത പോരാട്ട വീര്യവുമായി കര്‍ഷകര്‍ മുന്നോട്ട് കുതിക്കുകയായിരുന്നു.
റിപ്പബ്ലിക് ദിന പരേഡിനു ശേഷം 11 മണിയോടെ കര്‍ഷക മാര്‍ച്ച് ആരംഭിക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അതിനും മുമ്പേ മാര്‍ച്ച് തുടങ്ങി. കര്‍ഷകര്‍ പൊലീസ് വാഹനം തടഞ്ഞതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.

Related Articles
Next Story
Share it