ഇന്നസെന്റിന് നിറകണ്ണുകളോടെ വിട

ഇരിങ്ങാലക്കുട: വെള്ളിത്തിരയിലെ പ്രിയതാരത്തിന് ഒരായിരം നിറകണ്ണുകളാല്‍ അന്ത്യാഞ്ജലി. ഇന്നസെന്റിന് നാട് വിടചൊല്ലി. നടനും ചാലക്കുടി മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ഭൗതികദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 11.30ഓടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലെ കല്ലറയില്‍ അപ്പച്ചന്റെയും അമ്മച്ചിയുടേയും തൊട്ടരികിലായി അടക്കം ചെയ്തു. കത്തിജ്വലിച്ചുനിന്ന സൂര്യനെ വകവെക്കാതെ ആയിരങ്ങളാണ് തങ്ങളുടെ ഇഷ്ടതാരത്തിന് യാത്രാമൊഴി നല്‍കാന്‍ എത്തിയത്. മന്ത്രിമാരായ ആര്‍. ബിന്ദു, കെ. രാജന്‍, കെ. രാധാകൃഷ്ണന്‍ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സിനിമാ താരങ്ങളും […]

ഇരിങ്ങാലക്കുട: വെള്ളിത്തിരയിലെ പ്രിയതാരത്തിന് ഒരായിരം നിറകണ്ണുകളാല്‍ അന്ത്യാഞ്ജലി. ഇന്നസെന്റിന് നാട് വിടചൊല്ലി. നടനും ചാലക്കുടി മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ഭൗതികദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 11.30ഓടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലെ കല്ലറയില്‍ അപ്പച്ചന്റെയും അമ്മച്ചിയുടേയും തൊട്ടരികിലായി അടക്കം ചെയ്തു. കത്തിജ്വലിച്ചുനിന്ന സൂര്യനെ വകവെക്കാതെ ആയിരങ്ങളാണ് തങ്ങളുടെ ഇഷ്ടതാരത്തിന് യാത്രാമൊഴി നല്‍കാന്‍ എത്തിയത്. മന്ത്രിമാരായ ആര്‍. ബിന്ദു, കെ. രാജന്‍, കെ. രാധാകൃഷ്ണന്‍ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സിനിമാ താരങ്ങളും അടക്കമുള്ളവര്‍ എത്തിയിരുന്നു. വസതിയിലെ പൊതുദര്‍ശനത്തിനുശേഷം 10.30ഓടെ ഭൗതികദേഹം പള്ളിയിലെത്തിച്ചു. അടുത്ത ബന്ധുക്കള്‍ അവസാന ചുംബനം അര്‍പ്പിച്ച ശേഷം മൃതദേഹം കല്ലറയിലേക്ക് എടുക്കുകയായിരുന്നു.
ഇന്നലെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വച്ചശേഷം ഭൗതികദേഹം വൈകിട്ടാണ് വീട്ടിലേക്കു കൊണ്ടുവന്നത്. കടവന്ത്രയില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായാണ് ഭൗതികദേഹം കൊണ്ടുപോയത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ടൗണ്‍ ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

Related Articles
Next Story
Share it