അയല്‍വാസിയായ യുവതിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യക്ക് നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

പുത്തൂര്‍: അയല്‍പക്കത്തെ വിവാഹിതയായ യുവതിയുമായുള്ള ബന്ധത്തെ എതിര്‍ത്ത ഭാര്യക്ക് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മൂന്ന് കുട്ടികളുടെ പിതാവും പുത്തൂരില്‍ താമസക്കാരനുമായ ഷീനപ്പ (50)യാണ് മരിച്ചത്. ഷീനപ്പ മദ്യലഹരിയില്‍ ഭാര്യ ജാനകിക്ക് നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞ ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.കഴിഞ്ഞ ദിവസം ജോലിക്ക് പോകാതെ വീട്ടിലിരിക്കുകയായിരുന്ന ഷീനപ്പ ഉച്ചയ്ക്ക് രണ്ട് മണിയോടെ മദ്യം കഴിക്കുകയും അയല്‍വാസിയായ യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ച ഭാര്യയെയും മൂത്ത മകള്‍ അശ്വിനിയെയും […]

പുത്തൂര്‍: അയല്‍പക്കത്തെ വിവാഹിതയായ യുവതിയുമായുള്ള ബന്ധത്തെ എതിര്‍ത്ത ഭാര്യക്ക് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മൂന്ന് കുട്ടികളുടെ പിതാവും പുത്തൂരില്‍ താമസക്കാരനുമായ ഷീനപ്പ (50)യാണ് മരിച്ചത്. ഷീനപ്പ മദ്യലഹരിയില്‍ ഭാര്യ ജാനകിക്ക് നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞ ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം ജോലിക്ക് പോകാതെ വീട്ടിലിരിക്കുകയായിരുന്ന ഷീനപ്പ ഉച്ചയ്ക്ക് രണ്ട് മണിയോടെ മദ്യം കഴിക്കുകയും അയല്‍വാസിയായ യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ച ഭാര്യയെയും മൂത്ത മകള്‍ അശ്വിനിയെയും അസഭ്യം പറയുകയും ചെയ്തു. വൈകിട്ട് 5.30ന് ബൈക്കില്‍ മാര്‍ക്കറ്റില്‍ പോയി തിരിച്ചെത്തിയ ഷീനപ്പ ജാനകിയെ മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തു. ഇയാളുടെ മൂന്ന് കുട്ടികള്‍ ഓടി വന്ന് ജാനകിയെ മര്‍ദിക്കുന്നത് തടഞ്ഞു. പ്രകോപിതനായ ഷീനപ്പ ഭാര്യക്ക് നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞ ശേഷം ബൈക്കില്‍ സ്ഥലം വിടുകയായിരുന്നു. രാത്രി 10 മണി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ അയല്‍വാസിയായ കൃഷ്ണപ്പ തിരച്ചില്‍ നടത്തിയപ്പോഴാണ് ഷീനപ്പയെ പറമ്പിലെ മാവില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

Related Articles
Next Story
Share it