മരണപ്പെട്ട നാലരവയസുകാരന്റെ ശരീരത്തില്‍ വിഷാംശം കടന്നതായി വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു; അമ്മയും ഇളയമ്മയും ആസ്പത്രിയില്‍, കാരണം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ നാലര വയസുകാരന്‍ അദ്വൈതിന്റെ മരണത്തിന് പിന്നാലെ അമ്മയെയും ഇളയമ്മയെയും ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വൈതിന്റെ അമ്മ വര്‍ഷ (28), വര്‍ഷയുടെ സഹോദരി ദൃശ്യ(19) എന്നിവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷയെ കോഴിക്കോട് മിംസിലും ദൃശ്യയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുടുംബം ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ചതായാണ് സംശയിക്കുന്നത്. നാല് ദിവസം മുമ്പ് ഛര്‍ദ്ദിയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് അദ്വൈത് മരിച്ചത്. ന്യൂമോണിയ ബാധിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. […]

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ നാലര വയസുകാരന്‍ അദ്വൈതിന്റെ മരണത്തിന് പിന്നാലെ അമ്മയെയും ഇളയമ്മയെയും ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വൈതിന്റെ അമ്മ വര്‍ഷ (28), വര്‍ഷയുടെ സഹോദരി ദൃശ്യ(19) എന്നിവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷയെ കോഴിക്കോട് മിംസിലും ദൃശ്യയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുടുംബം ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ചതായാണ് സംശയിക്കുന്നത്. നാല് ദിവസം മുമ്പ് ഛര്‍ദ്ദിയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് അദ്വൈത് മരിച്ചത്. ന്യൂമോണിയ ബാധിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വിദഗ്ധ പരിശോധനയിലാണ് ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. കുട്ടി മരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് വര്‍ഷക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
അതിനിടെ അടുത്ത ബന്ധുവിനോട് വിഷം കഴിച്ചിരുന്നതായി പറഞ്ഞിരുന്നുവത്രെ. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അവസ്ഥ ഗുരുതരമാണെന്ന് അറിഞ്ഞത്. പിന്നീട് കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
ദൃശ്യയെ അദ്വൈത് മരിച്ചതിന് പിറ്റേന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. അതിനിടെ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്നലെ വര്‍ഷയുടെ മൊഴി എടുക്കുന്നതിനായി കോഴിക്കോട്ടേക്ക് പോയിരുന്നു.
കുമ്പളയിലെ മഹേഷിന്റെ ഭാര്യയാണ് വര്‍ഷ. വിഷം കഴിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നു. അതിനിടെ അദ്വൈതിന്റെ സഹോദരന്‍ നിസാനെ കൂടുതല്‍ പരിശോധനക്കായി ആസ്പത്രിയിലേക്ക് കൊണ്ടുപോകും.

Related Articles
Next Story
Share it