മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനായ സഹോദരീ ഭര്‍ത്താവും മധുരയില്‍ പിടിയില്‍

ഇരവിപുരം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനായ സഹോദരീ ഭര്‍ത്താവും മധുരയില്‍ പോലീസ് പിടിയിലായി. ചാലയില്‍ വാടകക്ക് താമസിക്കുന്ന സന്‍ജിത് (36), തൈക്കാട് സ്വദേശിനി ഐശ്വര്യ (28) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാടന്‍നടക്കടുത്തുള്ള ഭര്‍തൃഗൃഹത്തില്‍ നിന്ന് ഇക്കഴിഞ്ഞ 22ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലെത്തിയ യുവതി അവിടെ നിന്ന് സഹോദരീ ഭര്‍ത്താവായ സന്‍ജിത്തുമായി സ്ഥലം വിടുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പോലീസ് സ്‌റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പോലീസിലും പരാതി നല്‍കിയിരുന്നു. വെസ്റ്റ് […]

ഇരവിപുരം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനായ സഹോദരീ ഭര്‍ത്താവും മധുരയില്‍ പോലീസ് പിടിയിലായി. ചാലയില്‍ വാടകക്ക് താമസിക്കുന്ന സന്‍ജിത് (36), തൈക്കാട് സ്വദേശിനി ഐശ്വര്യ (28) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാടന്‍നടക്കടുത്തുള്ള ഭര്‍തൃഗൃഹത്തില്‍ നിന്ന് ഇക്കഴിഞ്ഞ 22ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലെത്തിയ യുവതി അവിടെ നിന്ന് സഹോദരീ ഭര്‍ത്താവായ സന്‍ജിത്തുമായി സ്ഥലം വിടുകയായിരുന്നു.

യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പോലീസ് സ്‌റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പോലീസിലും പരാതി നല്‍കിയിരുന്നു. വെസ്റ്റ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പേരുമാറ്റി ട്രെയിനില്‍ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി റെയില്‍വേ പൊലീസില്‍ നിന്ന് വിവരം ലഭിച്ചു. റെയില്‍വേ പൊലീസില്‍ നിന്ന് ലഭിച്ച ഫോട്ടോ കണ്ട് ഇവരെ തിരിച്ചറിഞ്ഞ പോലീസ് കൊല്ലം എ.സി.പി ടി.ബി. വിജയന്റെ നിര്‍ദേശപ്രകാരം മധുരയിലെത്തി ഇവരെ കൂട്ടിക്കൊണ്ടുവന്ന് ഇരവിപുരം പോലീസിന് കൈമാറുകയായിരുന്നു.

സന്‍ജിത്തിന് രണ്ടു കുട്ടികളും യുവതിക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. യുവതിയെ അട്ടക്കുളങ്ങര വനിത ജയിലിലും സന്‍ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാന്‍ഡ് ചെയ്തു. ഇരവിപുരം എസ്.എച്ച്.ഒ ധര്‍മജിത്ത്, കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒ രതീന്ദ്രകുമാര്‍, ഇരവിപുരം എസ്.ഐ ദീപു, വെസ്റ്റ് എസ്.ഐ ആശ, എസ്.ഐമാരായ ജയകുമാര്‍, ഷിബു പീറ്റര്‍, അജിത് കുമാര്‍, വെസ്റ്റിലെ എ.എസ്.ഐമാരായ പ്രമോദ്, ഉണ്ണികൃഷ്ണന്‍ നായര്‍, സി.പി.ഒമാരായ അബു താഹിര്‍, പ്രമോദ്, മനാഫ്, ആന്‍സി, മന്‍ജുഷ, ഷാജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles
Next Story
Share it