വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. ക്രൈംബ്രാഞ്ച് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതി. ജോയിന്റ് ചീഫ് ഇലക്ടല്‍ ഓഫീസറാണ് പരാതി നല്‍കിയത്. ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി. ഷാനവാസ് കേസ് അന്വേഷിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലെ ലാപ്‌ടോപിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ആരാണ് […]

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. ക്രൈംബ്രാഞ്ച് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതി. ജോയിന്റ് ചീഫ് ഇലക്ടല്‍ ഓഫീസറാണ് പരാതി നല്‍കിയത്. ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി. ഷാനവാസ് കേസ് അന്വേഷിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലെ ലാപ്‌ടോപിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ആരാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നില്ല.
തിരഞ്ഞെടുപ്പ് കാലത്ത് ഇരട്ട വോട്ട് വലിയ വിവാദമായിരുന്നു. സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വലിയ വീഴ്ച പറ്റിയിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 38000 ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നുവെന്ന് കമ്മീഷന് ഈ വിവാദത്തില്‍ സമ്മതിക്കേണ്ടിയും വന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും കൈമാറാറില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിഡാക്കും കെല്‍ട്രോണുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സാങ്കേതിക സഹായം നല്‍കിയിരുന്നത്. കെല്‍ട്രോണുമായുള്ള കരാര്‍ കമ്മീഷന്‍ പൂര്‍ണമായും റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രവര്‍ത്തിച്ച കെല്‍ട്രോണ്‍ ജീവനക്കാരോട് തിരികെ പോകാനും നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം തനിക്ക് വിവരങ്ങള്‍ കിട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Related Articles
Next Story
Share it