മംഗളൂരുവില്‍ ട്രെയിന്‍ വരുന്നതിനിടെ പാളത്തില്‍ കൂറ്റന്‍ മരം വീണു; വയോധിക ചുവന്ന തുണി വീശി വണ്ടി നിര്‍ത്തിച്ചു; ഒഴിവായത് രാജ്യത്തെ തന്നെ നടുക്കുമായിരുന്ന വലിയ ദുരന്തം

മംഗളൂരു: മംഗളൂരുവില്‍ ട്രെയിന്‍ വരുന്നതിനിടെ പാളത്തില്‍ കൂറ്റന്‍ മരം വീണു. ഇതോടെ വയോധിക ലോക്കോ പൈലറ്റിന് ചുവന്ന തുണി വീശിക്കാണിച്ച് വണ്ടി നിര്‍ത്തിച്ചു. കുടുപ്പു അയറമനെ സ്വദേശി ചന്ദ്രാവതി (70) ആണ് ട്രെയിനിലെ യാത്രക്കാരുടെ ജീവന്‍ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷിച്ചത്. അല്ലായിരുന്നുവെങ്കില്‍ രാജ്യത്തെ തന്നെ നടുക്കത്തിലാഴ്ത്തുമായിരുന്ന വലിയൊരു ദുരന്തം മംഗളൂരുവില്‍ സംഭവിക്കുമായിരുന്നു.മംഗളൂരു പാഡില്‍-ജോക്കാട്ടെ പാതയ്ക്കിടയിലുള്ള പച്ചനടിക്ക് സമീപം മന്ദാരയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.10ഓടെയാണ് റെയില്‍വേ ട്രാക്കില്‍ മരം വീണത്. മംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള […]

മംഗളൂരു: മംഗളൂരുവില്‍ ട്രെയിന്‍ വരുന്നതിനിടെ പാളത്തില്‍ കൂറ്റന്‍ മരം വീണു. ഇതോടെ വയോധിക ലോക്കോ പൈലറ്റിന് ചുവന്ന തുണി വീശിക്കാണിച്ച് വണ്ടി നിര്‍ത്തിച്ചു. കുടുപ്പു അയറമനെ സ്വദേശി ചന്ദ്രാവതി (70) ആണ് ട്രെയിനിലെ യാത്രക്കാരുടെ ജീവന്‍ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷിച്ചത്. അല്ലായിരുന്നുവെങ്കില്‍ രാജ്യത്തെ തന്നെ നടുക്കത്തിലാഴ്ത്തുമായിരുന്ന വലിയൊരു ദുരന്തം മംഗളൂരുവില്‍ സംഭവിക്കുമായിരുന്നു.
മംഗളൂരു പാഡില്‍-ജോക്കാട്ടെ പാതയ്ക്കിടയിലുള്ള പച്ചനടിക്ക് സമീപം മന്ദാരയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.10ഓടെയാണ് റെയില്‍വേ ട്രാക്കില്‍ മരം വീണത്. മംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസ് ട്രെയിന്‍ ഈ സമയം മരം വീണ ഭാഗത്ത് എത്താറായിരുന്നു. അപകടം മനസ്സിലാക്കിയ ചന്ദ്രാവതി ഉടന്‍ തന്നെ ഒരു ചുവന്ന തുണി എടുത്ത് ലോക്കോ പൈലറ്റിന് നേരെ കൈവീശി. ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറയ്ക്കുകയും വീണ മരത്തിന് മുന്നില്‍ നിര്‍ത്തിയിടുകയും ചെയ്തു. പിന്നീട് നാട്ടുകാരും റെയില്‍വേ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പാളത്തില്‍ നിന്ന് മരം വെട്ടിമാറ്റി.
'ഞാന്‍ ഉച്ചഭക്ഷണം കഴിച്ച് എന്റെ വീടിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്നു. എന്റെ മൂത്ത സഹോദരി വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. എന്തോ വീഴുന്ന വലിയ ശബ്ദം ഞാന്‍ കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോള്‍ റെയില്‍വേ ട്രാക്കില്‍ കൂറ്റന്‍ മരം വീണ നിലയില്‍ കണ്ടു. മുംബൈയിലേക്കുള്ള ട്രെയിന്‍ ട്രാക്കില്‍ എത്തേണ്ട സമയമാണെന്ന് എനിക്കറിയാമായിരുന്നു. നാട്ടുകാരെ വിവരമറിയിക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിന്റെ ഹോണ്‍ കേട്ടു. ഈശ്വരാനുഗ്രഹത്താല്‍ വീടിനടുത്ത് ഒരു ചുവന്ന തുണി കിടക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടി ലോക്കോ പൈലറ്റിന് നേരെ ചുവന്ന വീശി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതുമൂലം ശാരീരിക അസ്വസ്ഥതയുണ്ടായിട്ടും ട്രെയിന്‍ മരത്തിലിടിച്ചാലുള്ള അപകടം ഓര്‍ത്ത് ഞാന്‍ കാര്യമാക്കിയില്ല'-ചന്ദ്രാവതി പറഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ട്രാക്കില്‍ നിന്ന് മരം മുറിച്ചുമാറ്റി. അര മണിക്കൂര്‍ നിര്‍ത്തിയിട്ട ട്രെയിന്‍ മരം മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്.

Related Articles
Next Story
Share it