കെ റെയില്‍ കടന്നുപോകുന്നിടത്തെല്ലാം കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കേണ്ടിവരും; കേരളം വിഭജിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായി മുന്നോട്ടുവെക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ പദ്ധതിക്കെതിരെ വിമര്‍ശനവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. കെ റെയില്‍ കടന്നുപോകുന്നിടത്തെല്ലാം കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കേണ്ടിവരുമെന്നും ഇതിലൂടെ കേരളം രണ്ടായി വിഭജിക്കപ്പെടുമെന്നും ഇ ശ്രീധരന്‍ പറയുന്നു. വിഭജിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എന്തിനാണ് വസ്തുതകള്‍ മറച്ചു വയ്ക്കുന്നത്. ചെലവ് കുറച്ചു കാണിക്കുന്നത് എന്തിനാണ്. പദ്ധതി നടപ്പാക്കിയാല്‍ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക […]

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായി മുന്നോട്ടുവെക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ പദ്ധതിക്കെതിരെ വിമര്‍ശനവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. കെ റെയില്‍ കടന്നുപോകുന്നിടത്തെല്ലാം കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കേണ്ടിവരുമെന്നും ഇതിലൂടെ കേരളം രണ്ടായി വിഭജിക്കപ്പെടുമെന്നും ഇ ശ്രീധരന്‍ പറയുന്നു. വിഭജിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ എന്തിനാണ് വസ്തുതകള്‍ മറച്ചു വയ്ക്കുന്നത്. ചെലവ് കുറച്ചു കാണിക്കുന്നത് എന്തിനാണ്. പദ്ധതി നടപ്പാക്കിയാല്‍ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും. സില്‍വര്‍ ലൈന്‍ ഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കേണ്ടിവരും. ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

ഇതിനായി വേലികള്‍ നിര്‍മിക്കുകയെന്നത് അപര്യാപ്തമാണെന്നും സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന 393 കിലോമീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ തടസ്സപ്പെടും. പെട്ടെന്നു വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്റെ അവസ്ഥയാവും 393 കിലോമീറ്ററിലും ആവര്‍ത്തിക്കുക. ഈ 393 കിലോമീറ്ററിലും 800 റെയില്‍വേ-റോഡ് ഓവര്‍ ബ്രിഡ്ജ്/റോഡ് അണ്ടര്‍ ബ്രിജുകള്‍ നിര്‍മിക്കേണ്ടിവരും. ഓരോന്നിനും കുറഞ്ഞത് 20 കോടി രൂപയെങ്കിലും ചെലവുവരും. ഇതിനായി മാത്രം 16,000 കോടി രൂപ വേണ്ടിവരുമെന്നര്‍ഥം. ഇപ്പോഴത്തെ എസ്റ്റിമേറ്റില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ നിര്‍മാണത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നതും പരിഗണിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

അധികഭൂമിക്ക് വേണ്ടിവരുന്ന പണവും സ്ഥലം ഏറ്റെടുക്കാനുള്ള സമയവും പരിഗണിക്കേണ്ടതുണ്ട്. പ്രധാന പദ്ധതികളുടെ ഡിപിആര്‍ പുറത്തുവിടില്ലെന്ന വാദവും കളവാണ്. ഞാന്‍ തന്നെ പത്തോളം പ്രധാന പദ്ധതികളുടെ ഡിപിആര്‍ തയാറാക്കിയിട്ടുണ്ട്. ഒരെണ്ണം പോലും ജനങ്ങളില്‍ നിന്ന് ഒളിപ്പിച്ചിട്ടില്ലെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it