ദൃശ്യം ഹോളിവുഡിലേക്ക്; മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ജോര്‍ജ് കുട്ടിയുടെ റോള്‍ ചെയ്യുന്നത് ഓസ്‌കാര്‍ ജേതാവായ നടി, തിരക്കഥ വാങ്ങിയതായി സംവിധായകന്‍ ജിത്തു ജോസഫ്

കൊച്ചി: മലയാളത്തിലെ വമ്പന്‍ ഹിറ്റുകളൊന്നായ ക്രൈം ത്രില്ലര്‍ ദൃശ്യം ഹോളിവുഡിലേക്കെന്ന് റിപോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോളിവുഡില്‍ നിന്നൊരാള്‍ ദൃശ്യത്തെക്കുറിച്ച് അറിയാനായി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് തിരക്കഥ അയച്ചുകൊടുത്തതായും അദ്ദേഹം ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള പുരോഗതിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ കേന്ദ്രകഥാപാത്രമായിട്ടുള്ള ചിത്രമാണ് ഹോളിവുഡില്‍ ഇറങ്ങുകയെന്നാണ് സൂചന. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മോഹന്‍ലാല്‍ അഭിനയിച്ച ജോര്‍ജ് കുട്ടിയുടെ സ്ഥാനത്ത് […]

കൊച്ചി: മലയാളത്തിലെ വമ്പന്‍ ഹിറ്റുകളൊന്നായ ക്രൈം ത്രില്ലര്‍ ദൃശ്യം ഹോളിവുഡിലേക്കെന്ന് റിപോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോളിവുഡില്‍ നിന്നൊരാള്‍ ദൃശ്യത്തെക്കുറിച്ച് അറിയാനായി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് തിരക്കഥ അയച്ചുകൊടുത്തതായും അദ്ദേഹം ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള പുരോഗതിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ കേന്ദ്രകഥാപാത്രമായിട്ടുള്ള ചിത്രമാണ് ഹോളിവുഡില്‍ ഇറങ്ങുകയെന്നാണ് സൂചന. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മോഹന്‍ലാല്‍ അഭിനയിച്ച ജോര്‍ജ് കുട്ടിയുടെ സ്ഥാനത്ത് സ്ത്രീകഥാപാത്രം വരും. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ ഹിലരി സ്വാങ്കാണ് ഈ റോളില്‍ അഭിനയിക്കുക. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' പുറത്തിറങ്ങാനിരിക്കെയാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

'മില്യണ്‍ ഡോളര്‍ ബേബി എന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് പടത്തില്‍ അഭിനയിച്ച ഒരു നടിയുണ്ട്. അവരെവച്ച് ചെയ്യാനെന്നാണ് പറഞ്ഞത്. ഹോളിവുഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണ് സമീപിച്ചത്. പെണ്‍കുട്ടിയുടെ അമ്മ ക്രൈം ചെയ്യുന്നതായിട്ടാണ് കഥ. തിരക്കഥ വേണമെന്ന് പറഞ്ഞതനുസരിച്ച് ദൃശ്യത്തിന്റെ ഇംഗ്ലീഷ് സ്‌ക്രിപ്റ്റും സിനിമയും അയച്ചുകൊടുത്തു. ഒന്നൊന്നര മാസമായി അത് അയച്ചിട്ട്. എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ല'- ജിത്തു ജോസഫ് പറഞ്ഞു.

Related Articles
Next Story
Share it