തമിഴ്‌നാട്ടില്‍ ഇത്തവണ മുസ്ലിം ലീഗിന് മത്സരിക്കാന്‍ നല്‍കുക 3 സീറ്റ് മാത്രം

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിയില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തില്‍ ധാരണയായി. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ് ഇത്തവണ ലീഗിന് നല്‍കുക. മൂന്ന് സീറ്റുകളില്‍ ലീഗിന് മത്സരിക്കാമെന്ന് തിങ്കളാഴ്ച വൈകീട്ട് ചെന്നൈ അണ്ണാ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചു. മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം.ഖാദര്‍ മൊയ്തീന്‍, മനിതനേയ മക്കള്‍ കക്ഷി പ്രസിഡന്റ് പ്രഫ.എം.എച്ച്.ജവഹറുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. മുസ്‌ലിം ലീഗ് 'കോണി' ചിഹ്നത്തിലാണ് മത്സരിക്കുക. […]

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിയില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തില്‍ ധാരണയായി. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ് ഇത്തവണ ലീഗിന് നല്‍കുക. മൂന്ന് സീറ്റുകളില്‍ ലീഗിന് മത്സരിക്കാമെന്ന് തിങ്കളാഴ്ച വൈകീട്ട് ചെന്നൈ അണ്ണാ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചു.

മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം.ഖാദര്‍ മൊയ്തീന്‍, മനിതനേയ മക്കള്‍ കക്ഷി പ്രസിഡന്റ് പ്രഫ.എം.എച്ച്.ജവഹറുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. മുസ്‌ലിം ലീഗ് 'കോണി' ചിഹ്നത്തിലാണ് മത്സരിക്കുക. തുടര്‍ച്ചയായി നടന്ന രണ്ടാം ഘട്ട ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്. 'തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴക'ത്തിന്റെ രാഷ്ട്രീയ രൂപമായ 'മനിത നേയ മക്കള്‍ കക്ഷി'ക്ക് രണ്ട് സീറ്റും നല്‍കാന്‍ ധാരണയായി.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് അഞ്ച് സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കിലും ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. കടയനല്ലൂര്‍ മണ്ഡലത്തില്‍ നിന്നും മുഹമ്മദ് അബൂബക്കറാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണക്ക് മാര്‍ച്ച് മൂന്നിന് അന്തിമ തീരുമാനം ഉണ്ടാവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 41 സീറ്റുകള്‍ അനുവദിച്ചിരുന്നെങ്കിലും ഇതില്‍ എട്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ പരമാവധി 25 സീറ്റുകള്‍ വരെ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഡിഎംകെ നിലപാട്. ഇടത് കക്ഷികളുമായുള്ള ചര്‍ച്ച ചൊവ്വാഴ്ച ആരംഭിക്കും.

Related Articles
Next Story
Share it