വീഴ്ചകള്‍ 'ജോലിയുടെ ഭാഗമാക്കി' കേരള പോലീസ്; ഒടുവില്‍ യോഗം വിളിച്ച് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ തുടര്‍ക്കഥയായതോടെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് യോഗം ചേരുക. തുടര്‍ച്ചയായി പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിക്കുന്നത് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓരോ കേസിലും ഏത് രീതിയില്‍ ഇടപെടണമെന്ന വിശദമായ മാര്‍ഗ നിര്‍ദേശം പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ പുരവസ്തു തട്ടിപ്പ് കേസ്, ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസ് […]

തിരുവനന്തപുരം: പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ തുടര്‍ക്കഥയായതോടെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് യോഗം ചേരുക.

തുടര്‍ച്ചയായി പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിക്കുന്നത് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓരോ കേസിലും ഏത് രീതിയില്‍ ഇടപെടണമെന്ന വിശദമായ മാര്‍ഗ നിര്‍ദേശം പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ പുരവസ്തു തട്ടിപ്പ് കേസ്, ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസ് തുടങ്ങിയവയില്‍ പോലീസിന്റെ ഗുരുതര വീഴ്ചകള്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു. ഇത് സര്‍ക്കാരിന്റെ വീഴ്ചയായി പൊതുവെ വിലയിരുത്തപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം വിളിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ അദാലത്തില്‍ ഡി.ജി.പി പങ്കെടുത്തിരുന്നു. അതിലെല്ലാം പല പരാതികളും ഉയര്‍ന്നുവന്നിരുന്നു. ഇത് കണക്കിലെടുത്താണ് എസ്.പി മുതലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള യോഗം. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഡി.ജി.പി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്.

Related Articles
Next Story
Share it