വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി; രണ്ടുപേരെ വെറുതെ വിട്ടത് റദ്ദാക്കി

കൊച്ചി: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് കേസില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളിയ ഹൈക്കോടതി വിചാരണ കോടതിയുടെ ശിക്ഷാവിധി ശരിവെച്ചു. രണ്ട് പേരെ വെറുതെവിട്ട വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.എല്ലാ പ്രതികളും ഈ മാസം 26ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കുഞ്ഞനന്തന്‍ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം ഒഞ്ചിയം ഏരിയാ കമ്മിറ്റി മുന്‍ അംഗം കെ.കെ കൃഷ്ണന്‍, […]

കൊച്ചി: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് കേസില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളിയ ഹൈക്കോടതി വിചാരണ കോടതിയുടെ ശിക്ഷാവിധി ശരിവെച്ചു. രണ്ട് പേരെ വെറുതെവിട്ട വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
എല്ലാ പ്രതികളും ഈ മാസം 26ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കുഞ്ഞനന്തന്‍ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം ഒഞ്ചിയം ഏരിയാ കമ്മിറ്റി മുന്‍ അംഗം കെ.കെ കൃഷ്ണന്‍, കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
എന്നാല്‍, മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി. മോഹനനന്‍ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെ.കെ രമ എം.എല്‍.എയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ച് 2012 മെയ് 4നാണ് ആര്‍.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ല്‍ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്‍ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സി.പി.എം നേതാവായ പി. മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ. കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരണപ്പെട്ടു.
ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നതെന്നും രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാന്‍ തീരുമാനിച്ചത് ആശ്വാസകരമെന്നും ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ പ്രതികരിച്ചു.

Related Articles
Next Story
Share it