പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷം കഠിന തടവ്

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 23 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പരപ്പ കരിച്ചേരി വീട്ടിലെ രമേശനെ(35)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് ഒന്ന് കോടതി വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം 23 വര്‍ഷം കഠിന തടവിനും ഒരു ലക്ഷത്തി പത്തയിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 15 മാസം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2013 ജൂലൈ 26നാണു കേസിനാസ്പദമായ സംഭവം. അന്നത്തെ വെള്ളരിക്കുണ്ട് […]

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 23 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പരപ്പ കരിച്ചേരി വീട്ടിലെ രമേശനെ(35)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് ഒന്ന് കോടതി വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം 23 വര്‍ഷം കഠിന തടവിനും ഒരു ലക്ഷത്തി പത്തയിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 15 മാസം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2013 ജൂലൈ 26നാണു കേസിനാസ്പദമായ സംഭവം. അന്നത്തെ വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ എം.വി അനില്‍കുമാര്‍ ആണ് കേസില്‍ അന്വേഷണം നടത്തിയത്. പിന്നീട് ചുമതലയെറ്റ ഇന്‍സ്പെക്ടര്‍ എംകെ സുരേഷ് കുമാര്‍ ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.

Related Articles
Next Story
Share it