കാറഡുക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

മുളിയാര്‍: കാറഡുക്കയിലെ ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനയാല്‍ വെള്ളാരം സ്വദേശിയും ബേക്കലിലെ വാടക ക്വാര്‍ട്ടേര്‍സില്‍ താമസക്കാരനുമായ ലത്തീഫ്(35) ആണ് അറസ്റ്റിലായത്. മാര്‍ച്ച് 14ന് ഉച്ചക്ക് 12.30 മണിയോടെയാണ് ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. കടയില്‍ സാധനം വാങ്ങാനെത്തിയ ആള്‍ പഞ്ചസാര ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കടയുടമ അകത്തുപോയപ്പോള്‍ മേശവലിപ്പിലുണ്ടായിരുന്ന 15,000 രൂപയെടുത്ത് സ്ഥലം വിടുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അരവിന്ദാക്ഷന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും സി.സി.ടി.വി […]

മുളിയാര്‍: കാറഡുക്കയിലെ ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനയാല്‍ വെള്ളാരം സ്വദേശിയും ബേക്കലിലെ വാടക ക്വാര്‍ട്ടേര്‍സില്‍ താമസക്കാരനുമായ ലത്തീഫ്(35) ആണ് അറസ്റ്റിലായത്. മാര്‍ച്ച് 14ന് ഉച്ചക്ക് 12.30 മണിയോടെയാണ് ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. കടയില്‍ സാധനം വാങ്ങാനെത്തിയ ആള്‍ പഞ്ചസാര ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കടയുടമ അകത്തുപോയപ്പോള്‍ മേശവലിപ്പിലുണ്ടായിരുന്ന 15,000 രൂപയെടുത്ത് സ്ഥലം വിടുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അരവിന്ദാക്ഷന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിക്കുകയും ചെയ്തു. പ്രതി ബേക്കലിലുണ്ടെന്ന് ആദൂര്‍ സി.ഐ എ. അനില്‍കുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. സി.ഐയുടെ നിര്‍ദേശപ്രകാരം ആദൂര്‍ അഡീഷണല്‍ എസ്.ഐ മോഹനന്‍ മണിയേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബേക്കല്‍ പൊലീസിന്റെ സഹായത്തോടെയാണ് ലത്തീഫിനെ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് മുള്ളേരിയ മുണ്ടോള്‍ ജംഗ്ഷനിലെ ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ലത്തീഫ് കടയുടമയുടെ കണ്ണുവെട്ടിച്ച് 65,000 രൂപ മോഷ്ടിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ ലത്തീഫ് ഈ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടെന്നും ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസ് നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Related Articles
Next Story
Share it