സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷം; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉന്നതല തല യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി പേര്‍ ജോലിക്കെത്തിയാല്‍ മതി.വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രം മതി. വാക്‌സീന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. അതേസമയം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ ഒമ്പത് മണി വരെ പ്രവര്‍ത്തിക്കാം. സ്വകാര്യ മേഖലയും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പ്രതിരോധവും നിയന്ത്രണവും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സെക്ടറല്‍ […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി പേര്‍ ജോലിക്കെത്തിയാല്‍ മതി.വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രം മതി. വാക്‌സീന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം.

അതേസമയം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ ഒമ്പത് മണി വരെ പ്രവര്‍ത്തിക്കാം. സ്വകാര്യ മേഖലയും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പ്രതിരോധവും നിയന്ത്രണവും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സെക്ടറല്‍ ഓഫീസര്‍മാരെയും പോലീസിനെയും വിന്യസിക്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു.

കോവിഡ് പോസിറ്റീവ് ആകുന്നവര്‍, അവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ എന്നിവരെ കൃത്യമായി നിരീക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നയം. കോവിഡ് വ്യാപന തീവ്രത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന വാക്‌സിനേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 50 ലക്ഷം ഡോസ് വാക്സീന്‍ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉള്‍പ്പെടെ അഞ്ചരലക്ഷം വാക്‌സീന്‍ നല്‍കുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ കൂടുതല്‍ വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യം.

അതേസമയം നിലവില്‍ മൂന്ന് ലക്ഷത്തില്‍ താഴെ വാക്‌സീന്‍ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഈ മാസം അവസാനത്തോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് ഉയരുമെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.

Related Articles
Next Story
Share it