കോവിഡ് കൈവിടുന്നു; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കും; വ്യാഴാഴ്ച അവലോകന യോഗം ചേരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൈവിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. വ്യാഴാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ആരോഗ്യ വിദഗ്ധര്‍, തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ചികിത്സയ്ക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും. അതേസമയം സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലില്ലെന്ന് നേരത്തെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഭാഗികമായ ലോക്ഡൗണുകള്‍ക്കാണ് സാധ്യത. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തന്നെ കോവിഡ് ബാധ […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൈവിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. വ്യാഴാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ആരോഗ്യ വിദഗ്ധര്‍, തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ചികിത്സയ്ക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.

അതേസമയം സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലില്ലെന്ന് നേരത്തെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഭാഗികമായ ലോക്ഡൗണുകള്‍ക്കാണ് സാധ്യത. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തന്നെ കോവിഡ് ബാധ രൂക്ഷമാകുകയാണ്. സെക്രട്ടറിയേറ്റില്‍ നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം അഞ്ചോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടേറിയേറ്റിന്റെ മൂന്നാം നിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളിലും കോവിഡ് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കെ എസ് ആര്‍ടിസിയിലും കോവിഡ്് വ്യാപനം റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്ക് കോവിഡ്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് ആകെ 399 ബസുകള്‍ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്. ജീവനക്കാര്‍ക്ക് വലിയ തോതില്‍ രോഗം ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കണമെന്ന് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.

Related Articles
Next Story
Share it