കോവിഡ് പ്രതിരോധം; ജനസംഖ്യയ്ക്ക് ആനുപാതികമായി പരിശോധന നടത്താന്‍ രൂപ രേഖയായി

കാസര്‍കോട്: കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ച് രോഗ സ്ഥിരീകരണ നിരക്ക് കുറച്ചു കൊണ്ടുവരുന്നതിന് ജന സംഖ്യാനുപാതികമായി പരിശോധന നടത്തുന്നതിന് പുതിയ രൂപരേഖ തയ്യാറാക്കിയതായി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. ദിവസേന 7709 പരിശോധന, ആഴ്ചയില്‍ ആകെ 53962 പരിശോധന എന്നിവയാണ് ലക്ഷ്യം. 2011ലെ സെന്‍സസ് പ്രകാരം 13,07,375 ജനസംഖ്യയില്‍ നാലു ശതമാനം പരിശോധന ആഴ്ചയില്‍ നടത്തും. ജൂലൈ 14 മുതല്‍ 20 വരെയുള്ള ആഴ്ചയിലേക്കാണ് പരിശോധന നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡി കാറ്റഗറിയിലുള്ള തദ്ദേശഭരണ […]

കാസര്‍കോട്: കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ച് രോഗ സ്ഥിരീകരണ നിരക്ക് കുറച്ചു കൊണ്ടുവരുന്നതിന് ജന സംഖ്യാനുപാതികമായി പരിശോധന നടത്തുന്നതിന് പുതിയ രൂപരേഖ തയ്യാറാക്കിയതായി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. ദിവസേന 7709 പരിശോധന, ആഴ്ചയില്‍ ആകെ 53962 പരിശോധന എന്നിവയാണ് ലക്ഷ്യം. 2011ലെ സെന്‍സസ് പ്രകാരം 13,07,375 ജനസംഖ്യയില്‍ നാലു ശതമാനം പരിശോധന ആഴ്ചയില്‍ നടത്തും. ജൂലൈ 14 മുതല്‍ 20 വരെയുള്ള ആഴ്ചയിലേക്കാണ് പരിശോധന നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡി കാറ്റഗറിയിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളെ അടുത്ത ആഴ്ചയില്‍ ബി, സി കാറ്റഗറിയിലേക്ക് എത്തിക്കാനായാണ് പരിശോധന വര്‍ധിപ്പിക്കുന്നത്.

ഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട 17 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത് ഏറ്റവും കൂടുതല്‍ ടി.പി.ആര്‍ റിപ്പോര്‍ട്ട് ചെയ്ത പിലിക്കോട് പഞ്ചായത്തില്‍ പ്രതി ദിനം 179 പേരെ പരിശോധനയ്ക്ക് വിധേയരാക്കും. ആഴ്ചയില്‍ 1256 പേരെയാണ് പരിശോധിക്കുക. 2011 ലെ സെന്‍സസ് അനുസരിച്ചുള്ള ജനസംഖ്യയുടെ അഞ്ച് ശതമാനമാണിത്.

ദേലമ്പാടി പഞ്ചായത്തില്‍ 1139 പേരെയും ചെമ്മനാട് പഞ്ചായത്തില്‍ 2737 പേരയും ഉദുമ പഞ്ചായത്തില്‍ 1877 പേരെയും കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ 1175 പേരെയും കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ 1379 പേരെയും മടിക്കൈ പഞ്ചായത്തില്‍ 1103 പേരെയും ചെങ്കള പഞ്ചായത്തില്‍ 2839 പേരെയും കള്ളാര്‍പഞ്ചായത്തില്‍ 971 പേരെയും പരിശോധിക്കും. പള്ളിക്കര പഞ്ചായത്തില്‍ 2163 പേരെയും നീലേശ്വരം നഗരസഭയില്‍ 1988 പേരെയും പനത്തടി 1149 പേരെയും ബേഡഡുക്ക പഞ്ചായത്തില്‍ 1393 പേരെയും കുറ്റിക്കോല്‍ പഞ്ചായത്തില്‍ 1246 പേരെയും പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ 1482 പേരെയും പരിശോധനയ്ക്ക് വിധേയരാക്കും. നിലവല്‍ ഡി വിഭാഗത്തില്‍പ്പെട്ട പഞ്ചായത്തുകളിലെ ജനസംഖ്യയുടെ അഞ്ച് ശതമാനം ജനങ്ങളെയാണ് പരിശോധിക്കുക.

സി വിഭാഗത്തില്‍ ഉള്‍പ്പെട്ട 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനസംഖ്യയുടെ അഞ്ച് ശതമാനം ആളുകളെ പരിശോധിക്കും. മധൂര്‍ പഞ്ചായത്തില്‍ 2073 പേരെയും ചെറുവത്തൂര്‍ പഞ്ചായത്തില്‍ 1372 പേരെയും കാഞ്ഞങ്ങാട് നഗരസഭയില്‍ 3667 പേരെയും വലിയപറമ്പ പഞ്ചായത്തില്‍ 640 പേരെയും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ 1242 പേരെയും വെസ്റ്റ് എളേരി 1466 പേരെയും തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ 1934 പേരെയും ബളാല്‍ പഞ്ചായത്തില്‍ 1184 പേരെയും ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 1254 പേരെയും മുളിയാര്‍ പഞ്ചായത്തില്‍ 1255 പേരെയും പുത്തിഗെ പഞ്ചായത്തില്‍ 1091 പേരെയും മീഞ്ച പഞ്ചായത്തില്‍ 1166 പേരെയും പരിശോധിക്കും.

ബി വിഭാഗത്തില്‍ ജനസംഖ്യയുടെ രണ്ട് ശതമാനം ജനങ്ങളെ പരിശോധിക്കും. ബദിയഡുക്ക പഞ്ചായത്തില്‍ 684 പേരെയും കുമ്പഡാജെ പഞ്ചായത്തില്‍ 295 പേരെയും എന്‍മകജെ പഞ്ചായത്തില്‍ 536 പേരെയും മഞ്ചേശ്വരം പഞ്ചായത്തില്‍ 830 പേരെയും മംഗല്‍പാടി പഞ്ചായത്തില്‍ 969 പേരെയും ബെള്ളൂര്‍ പഞ്ചായത്തില്‍ 205 പേരെയും കുമ്പള പഞ്ചായത്തില്‍ 934 പേരെയും പൈവളിഗെ പഞ്ചായത്തില്‍ 685 പേരെയും പടന്ന പഞ്ചായത്തില്‍ 443 പേരെയും കാറഡുക്ക പഞ്ചായത്തില്‍ 424 പേരെയും പരിശോധിക്കും.

എ വിഭാഗത്തില്‍ പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം ആളുകളെയാണ് ആഴ്ചയില്‍ പരിശോധിക്കുക.
കാസര്‍കോട് നഗരസഭയില്‍ 1083 പേരെയും വോര്‍ക്കാടി പഞ്ചായത്തില്‍ 515 പേരെയും പരിശോധിക്കും.

Related Articles
Next Story
Share it