കോവിഡ്: ജോഡോ യാത്രക്കെതിരെ കേന്ദ്രം, തിരിച്ചടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. എന്നാല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഈ നിയന്ത്രണങ്ങള്‍ പാലിച്ചോ എന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. രാജസ്ഥാനില്‍ തുടരുന്ന ജോഡോ യാത്രയില്‍ മാസ്‌കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്നാണ് രാഹുല്‍ഗാന്ധിക്ക് കേന്ദ്രം അയച്ച കത്തിലെ പ്രധാന ആവശ്യം. രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്‌ലോട്ടിനുമാണ് […]

ന്യൂഡല്‍ഹി: കോവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. എന്നാല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഈ നിയന്ത്രണങ്ങള്‍ പാലിച്ചോ എന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. രാജസ്ഥാനില്‍ തുടരുന്ന ജോഡോ യാത്രയില്‍ മാസ്‌കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്നാണ് രാഹുല്‍ഗാന്ധിക്ക് കേന്ദ്രം അയച്ച കത്തിലെ പ്രധാന ആവശ്യം. രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്‌ലോട്ടിനുമാണ് കത്തയച്ചത്. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കത്തില്‍ പറയുന്നു. അതേസമയം കോവിഡ് മാനദണ്ഡം പാലിക്കുന്നതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കൊമ്പുകോര്‍ത്തു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് അതിരഞ്ജന്‍ ചൗധരി ചോദിച്ചു. മന്‍സൂഖ് മാണ്ഡവിയയ്ക്ക് രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു. അദ്ദേഹത്തെ കേന്ദ്രം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ നിയോഗിച്ചിരിക്കുകയാണെന്നും അധിരഞ്ജന്‍ ചൗധരി ആരോപിച്ചു. പെട്ടെന്ന് എന്തുകൊണ്ട് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയതെന്ന് കാര്‍ത്തി ചിദംബരം ചോദിച്ചു. രാജ്യത്ത് മറ്റ് പരിപാടികള്‍ക്കൊന്നും കോവിഡ് മാനദണ്ഡം ബാധകമല്ലേ എന്നും അദ്ദേഹം പരിഹസിച്ചു.

Related Articles
Next Story
Share it