ജനസംഖ്യയുടെ പകുതിയോളം പേര്‍ കോവിഡ് ബാധിതരാകും, അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസ് സാന്നിധ്യം കൂടിയാകുമ്പോള്‍ സാഹചര്യം അതീവ ഗുരുതരം; മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജനസംഖ്യയുടെ പകുതിയോളം പേര്‍ കോവിഡ് ബാധിതരാകുമെന്നും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസ് സാന്നിധ്യം കൂടിയാകുമ്പോള്‍ സാഹചര്യം അതീവ ഗുരുതരമാകുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനാല്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണ മോചനം നേടിയിട്ടില്ല. വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജനസംഖ്യയുടെ പകുതിയോളം പേര്‍ കോവിഡ് ബാധിതരാകുമെന്നും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസ് സാന്നിധ്യം കൂടിയാകുമ്പോള്‍ സാഹചര്യം അതീവ ഗുരുതരമാകുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനാല്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണ മോചനം നേടിയിട്ടില്ല. വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ സംസ്ഥാനത്ത് ആരോഗ്യ രംഗത്തെ അവസ്ഥ ഗുരുതരമാകും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലായിരിക്കും. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെങ്കിലും എല്ലാവരിലും വാക്‌സിന്‍ എത്തുന്നത് വരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കണം. ആരോഗ്യമന്ത്രി അറിയിച്ചു.

വാക്‌സിന്‍ എടുത്താലും മുന്‍കരുതലുകള്‍ തുടരണം. രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മൂന്നാം തരംഗമുണ്ടായാല്‍ ഓക്‌സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോക യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തു.

മൂന്നാം തരംഗമുണ്ടായാല്‍ ഓക്‌സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുള്‍പ്പടെയുള്ള ഫണ്ട് ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കാന്‍ മന്ത്രി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിര്‍മിക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന 38 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളുടെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി. കോവിഡ് കേസുകളിലെ വര്‍ധനവും മൂന്നാം തരംഗവും മുന്നില്‍ കണ്ട് മെഡിക്കല്‍ കോളേജുകളിലേയും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേയും കോവിഡ് ചികിത്സാ സാധന സാമഗ്രികളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താന്‍ വകുപ്പ് മേധാവികള്‍ക്ക് മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.

Related Articles
Next Story
Share it