പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;പിന്നീട് പെണ്‍കുട്ടിയെയും അമ്മയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി

കടബ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഇതേ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കാണാതാകുകയും ചെയ്തു. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് ദക്ഷിണ കന്നഡയിലെ കടബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് ഉദ്യോഗസ്ഥനായ ശിവരാജിനെതിരെയാണ് പരാതി നല്‍കിയത്. പൊലീസിന് പുറമെ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ കടബ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു. ഈ കേസ് […]

കടബ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഇതേ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കാണാതാകുകയും ചെയ്തു. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് ദക്ഷിണ കന്നഡയിലെ കടബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് ഉദ്യോഗസ്ഥനായ ശിവരാജിനെതിരെയാണ് പരാതി നല്‍കിയത്. പൊലീസിന് പുറമെ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ കടബ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു. ഈ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ ശിവരാജുമുണ്ടായിരുന്നു. കേസിന്റെ കാര്യം സംസാരിക്കാനെന്ന പേരില്‍ ശിവരാജ് പെണ്‍കുട്ടിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ബലാത്സംഗക്കേസ് കോടതിയില്‍ വിചാരണക്കെത്തിയപ്പോള്‍ സമന്‍സ് നല്‍കാന്‍ ശിവരാജ് പെണ്‍കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. തുടര്‍ന്ന് ശിവരാജ് പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി ലൈംഗികകമായി പീഡിപ്പിച്ചെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഇതോടെ രക്ഷിതാക്കള്‍ പൊലീസുദ്യോഗസ്ഥനെ കണ്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. മാനഹാനി ഭയന്ന വീട്ടുകാര്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഇതിന് ആവശ്യമായ പണം പൊലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സെപ്തംബര്‍ 18ന് പെണ്‍കുട്ടിയെയും അമ്മയേയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. രണ്ടുപേരെയും കണ്ടെത്തണമെന്നും പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്് പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തിയത് ഈ സാഹചര്യത്തിലാണ്. തിരോധാനവുമായി ശിവരാജിന് ബന്ധമുണ്ടോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

Related Articles
Next Story
Share it