ഷാഹിദ കമാലിന്റെ പേരിന് മുന്നിലെ ഡോക്ടര്‍ വ്യാജമെന്ന്; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍ അംഗം ഷാഹിദ കമാലിന്റെ പേരിന് മുന്നിലെ ഡോക്ടര്‍ വ്യാജമെന്ന് പരാതി. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാറിനെ വഞ്ചിച്ചെന്നാരോപിച്ച് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ സംസ്ഥാന പോലീസ് മേധവിക്ക് പരാതി നല്‍കി. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാല്‍ ചെയ്തതെന്ന് പരാതിയില്‍ ആരോപിച്ചു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന് ബി.കോം നേടി […]

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍ അംഗം ഷാഹിദ കമാലിന്റെ പേരിന് മുന്നിലെ ഡോക്ടര്‍ വ്യാജമെന്ന് പരാതി. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാറിനെ വഞ്ചിച്ചെന്നാരോപിച്ച് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ സംസ്ഥാന പോലീസ് മേധവിക്ക് പരാതി നല്‍കി. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാല്‍ ചെയ്തതെന്ന് പരാതിയില്‍ ആരോപിച്ചു.

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന് ബി.കോം നേടി എന്നാണ് പറയുന്നത്. എന്നാല്‍, കേരള സര്‍വകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാകുന്നു. 2017 ഓഗസ്റ്റ് 29ന് വനിതാ കമീഷന്‍ അംഗമാകാനായി സമര്‍പ്പിച്ച ബയോഡേറ്റയിലും നല്‍കിയിരിക്കുന്നത് ബി.കോമാണ്. 2018 ജൂലൈയില്‍ പിഎച്ച്.ഡി നേടിയതായി ഷാഹിദ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഈ മാസം 25ലെ ഫേസ്ബുക്ക് പോസ്റ്റില്‍ പബ്ലിക് അഡ്മിനിട്രേഷനില്‍ മാസ്‌റ്റേഴ്‌സും ഡി.ലിറ്റും നേടിയെന്ന് പറയുന്നു. മൂന്നു വര്‍ഷം കൊണ്ട് ഈ പറയുന്ന യോഗ്യതകള്‍ നേടിയെടുക്കുക അസാധ്യമാണ്. പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഷാഹിദ കമാലിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. അതേസമയം വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി ഷാഹിദ കമാല്‍ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ വ്യക്തമാക്കി.

Related Articles
Next Story
Share it