മംഗളൂരുവിനടുത്ത അപ്പാര്‍ട്ടുമെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബ്ലാക്ക് മെയിലിംഗിലൂടെ പെണ്‍വാണിഭത്തിന് ഉപയോഗിക്കാന്‍ ശ്രമം; യുവതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിനടുത്ത അത്താവര്‍ നന്തിഗുഡ്ഡയ്ക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും ബ്ലാക്ക് മെയിലിംഗിലൂടെ പെണ്‍വാണിഭത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ച യുവതികള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയുടെ പരാതിയില്‍ പാണ്ഡേശ്വര്‍ വനിതാ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷമീന, ഭര്‍ത്താവ് സിദ്ദിഖ്, ഐഷാമ്മ എന്നിവരെയും മറ്റുരണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത്. കുറ്റകൃത്യം നടത്താന്‍ ഇരുവരെയും സഹായിച്ച മൂന്ന് പേര്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന […]

മംഗളൂരു: മംഗളൂരുവിനടുത്ത അത്താവര്‍ നന്തിഗുഡ്ഡയ്ക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും ബ്ലാക്ക് മെയിലിംഗിലൂടെ പെണ്‍വാണിഭത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ച യുവതികള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയുടെ പരാതിയില്‍ പാണ്ഡേശ്വര്‍ വനിതാ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷമീന, ഭര്‍ത്താവ് സിദ്ദിഖ്, ഐഷാമ്മ എന്നിവരെയും മറ്റുരണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത്. കുറ്റകൃത്യം നടത്താന്‍ ഇരുവരെയും സഹായിച്ച മൂന്ന് പേര്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീന ഭര്‍ത്താവ് സിദ്ദിഖിന്റെ സഹായത്തോടെയാണ് പെണ്‍വാണിഭം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഐഷാമ്മ എന്ന സ്ത്രീയും മറ്റു ചിലരും ഈ ബിസിനസില്‍ സിദ്ദിഖിനോടും ഷമീനയോടും സഹകരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പഠനത്തിനായി കോളേജില്‍ പോകുന്ന പെണ്‍കുട്ടികളെ പ്രതികള്‍ വശീകരിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ബ്ലാക്ക്‌മെയില്‍ തന്ത്രങ്ങള്‍ ഉപയോഗിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍വാണിഭസംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി പ്രതികളുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ പൊലീസ് പിടിച്ചെടുത്ത് സാങ്കേതിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related Articles
Next Story
Share it