യുഎഇക്ക് വേണ്ടി സെഞ്ചുറി നേടി മലയാളി; അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മലയാളി സെഞ്ചുറി; അഭിനന്ദനവുമായി ഐസിസി

ഷാര്‍ജ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും മലയാളിത്തിളക്കം. അയര്‍ലാന്‍ഡിനെതിരെ യുഎഇക്ക് വേണ്ടിയാണ് മലയാളി ക്രിക്കറ്റ് താരം സെഞ്ചുറി നേടിയത്. യുഎഇ ദേശീയ ടീമിന്റെ താരമായ കണ്ണൂര്‍ സ്വദേശി ചുണ്ടങ്ങാപ്പൊയില്‍ റിസ്‌വാന്‍ ആണ് സെഞ്ചുറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മലയാളി സെഞ്ചുറി കൂടിയാണ് റിസ് വാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പിന്നാലെ അഭിനന്ദനമറിയിച്ച് ഐസിസി ട്വീറ്റ് ചെയ്തു. ഒന്‍പത് ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ 136 പന്തില്‍ 109 റണ്‍സെടുത്ത റിസ്‌വാന്റെ മികവില്‍ യുഎഇ അയര്‍ലാന്‍ഡിനെ […]

ഷാര്‍ജ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും മലയാളിത്തിളക്കം. അയര്‍ലാന്‍ഡിനെതിരെ യുഎഇക്ക് വേണ്ടിയാണ് മലയാളി ക്രിക്കറ്റ് താരം സെഞ്ചുറി നേടിയത്. യുഎഇ ദേശീയ ടീമിന്റെ താരമായ കണ്ണൂര്‍ സ്വദേശി ചുണ്ടങ്ങാപ്പൊയില്‍ റിസ്‌വാന്‍ ആണ് സെഞ്ചുറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മലയാളി സെഞ്ചുറി കൂടിയാണ് റിസ് വാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പിന്നാലെ അഭിനന്ദനമറിയിച്ച് ഐസിസി ട്വീറ്റ് ചെയ്തു.

ഒന്‍പത് ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ 136 പന്തില്‍ 109 റണ്‍സെടുത്ത റിസ്‌വാന്റെ മികവില്‍ യുഎഇ അയര്‍ലാന്‍ഡിനെ ആറുവിക്കറ്റിന് തകര്‍ത്തു. അബൂദബി ശൈഖ് സായിദ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യം ബാറ്റുചെയ്ത അയര്‍ലന്‍ഡ് പോള്‍ സ്‌റ്റെര്‍ലിങ്ങിന്റെയും (131), ആന്‍ഡി ബാല്‍ബിണീയുടേയും (53) കരുത്തില്‍ ഉയര്‍ത്തിയ 269 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ പിന്തുടര്‍ന്നു. യുഎഇക്ക് വേണ്ടി മുഹമ്മദ് ഉസ്മാനും (102) സെഞ്ചുറി നേടി. റിസ്‌വാന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

കണ്ണൂര്‍ ജില്ല ടീമില്‍ ലെഗ്‌സ്പിന്നറായി കളിതുടങ്ങിയ റിസ്‌വാന്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ റിസ്‌വാന് യു.എ.ഇയിലെ ടൂര്‍ണമെന്റുകളിലെ മിന്നും പ്രകടനമാണ് ദേശീയ ടീമില്‍ ഇടം നല്‍കിയത്. പോത്തന്‍കണ്ടി അബ്ദുല്‍ റഊഫ്-നസ്‌റിന്‍ ദമ്പതികളുടെ മകനാണ്. നൂറ റൗഫ്, വഫ റൗഫ് എന്നിവര്‍ സഹോദരങ്ങളാണ്. 2020ല്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് മലയാളി താരങ്ങളായ ബാസില്‍ ഹമീദ്, റിസ്‌വാന്‍, അലിഷാന്‍ ഷറഫു എന്നിവരുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്ങാണ് യു.എ.ഇയുടെ മുഖ്യപരിശീലകന്‍.

Related Articles
Next Story
Share it