മുഖ്യമന്ത്രിയും 20 മന്ത്രിമാരും എത്തി; നവകേരള യാത്രക്ക് പൈവളിഗെയില്‍ വൈകിട്ട് തുടക്കമാവും

കാസര്‍കോട്: മഞ്ചേശ്വരം പൈവളിഗെയില്‍ നിന്ന് ഇന്നാരംഭിക്കുന്ന ഒരു ചരിത്രപ്രയാണത്തിന് കേരളം സാക്ഷിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുഴുവന്‍ മന്ത്രിമാരും അണിനിരക്കുന്ന നവകേരള യാത്രക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി അടക്കം മുഴുവന്‍ മന്ത്രിമാരും കാസര്‍കോട്ടെത്തി. സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഒന്നിച്ച് കാസര്‍കോട്ടെത്തുന്ന അത്യപൂര്‍വ്വ സംഭവത്തിനാണ് ജില്ല ഇന്ന് സാക്ഷ്യം വഹിച്ചത്. നവകേരള യാത്ര നയിക്കാന്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് കാര്‍ മാര്‍ഗം കാസര്‍കോട്ടെത്തിയത്. തുടര്‍ന്ന് മുഴുവന്‍ മന്ത്രിമാരുടെയും […]

കാസര്‍കോട്: മഞ്ചേശ്വരം പൈവളിഗെയില്‍ നിന്ന് ഇന്നാരംഭിക്കുന്ന ഒരു ചരിത്രപ്രയാണത്തിന് കേരളം സാക്ഷിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുഴുവന്‍ മന്ത്രിമാരും അണിനിരക്കുന്ന നവകേരള യാത്രക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി അടക്കം മുഴുവന്‍ മന്ത്രിമാരും കാസര്‍കോട്ടെത്തി. സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഒന്നിച്ച് കാസര്‍കോട്ടെത്തുന്ന അത്യപൂര്‍വ്വ സംഭവത്തിനാണ് ജില്ല ഇന്ന് സാക്ഷ്യം വഹിച്ചത്. നവകേരള യാത്ര നയിക്കാന്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് കാര്‍ മാര്‍ഗം കാസര്‍കോട്ടെത്തിയത്. തുടര്‍ന്ന് മുഴുവന്‍ മന്ത്രിമാരുടെയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് നവകേരള യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.
പ്രത്യേകം സജ്ജീകരിച്ച ബസിലാണ് നവകേരളയാത്ര തിരുവനന്തപുരത്തേക്ക് പ്രയാണം ആരംഭിക്കുക. ബസ് കാസര്‍കോട്ടെത്തി. ഗസ്റ്റ് ഹൗസില്‍ നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് ഈ ബസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും പൈവളിഗെയിലെ ഉദ്ഘാടന വേദിയിലേക്ക് നീങ്ങും.
ഇന്ന് 3.30ന് പൈവളിഗെ ജി.എച്ച്.എസ്.എസിലാണ് നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വലിയൊരു പടയും കാസര്‍കോട്ട് എത്തിയിട്ടുണ്ട്.
നാളെ രാവിലെ മുതല്‍ കാസര്‍കോട്ട് നിന്നാണ് യാത്ര പ്രയാണം തുടങ്ങുക. നാളെ രാവിലെ 11 മണിക്ക് നായന്മാര്‍മൂലയിലെ ചെങ്കള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് കാസര്‍കോട് മണ്ഡലംതല നവകേരള സദസ്. ഇതിന് മുന്നോടിയായി രാവിലെ 9 മണിക്ക് പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പ്രഭാത യോഗത്തില്‍ ജില്ലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി സംവദിക്കും. സന്ധ്യാരാഗം ഗ്രൗണ്ടില്‍ ഇവര്‍ക്ക് ചായ സല്‍ക്കാരവും ഒരുക്കും. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഉദുമ മണ്ഡലംതല നവകേരള സദസ്സ് ചട്ടഞ്ചാല്‍ സ്‌കൂള്‍ ഗ്രൗണ്ടിലും 4.30ന് കാഞ്ഞങ്ങാട് മണ്ഡലംതല സദസ്സ് ദുര്‍ഗ സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. ജില്ലയിലെ സമാപന സദസ്സ് 6.30 മണിക്ക് തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ്. അവിടെ കാലിക്കടവിലാണ് വേദി ഒരുക്കിയിട്ടുള്ളത്.

Related Articles
Next Story
Share it