കൊല്ലപ്പെട്ട യുവമോര്‍ച്ചാനേതാവ് പ്രവീണ്‍നെട്ടാരുവിന്റെ ഭാര്യയെ ഭരണമാറ്റത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് ഒഴിവാക്കി; റദ്ദാക്കിയത് ബൊമ്മൈ സര്‍ക്കാര്‍ നല്‍കിയ നിയമനം

മംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ചാനേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതനകുമാരിയെ ഭരണമാറ്റത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോലിയില്‍ നിന്ന് ഒഴിവാക്കി. കര്‍ണാടകയിലെ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണകാലത്താണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നൂതന കുമാരിക്ക് ജോലി ലഭിച്ചിരുന്നത്. ബൊമ്മൈ സര്‍ക്കാര്‍ ഇടപെട്ടാണ് നൂതനയെ നിയമിച്ചിരുന്നത്. ഈ നിയമനമാണ് സിദ്ധരാമയ്യ റദ്ദാക്കിയത്.നേരത്തെ സംസ്ഥാനത്ത് ബിജെപി അധികാരത്തിലിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മാനുഷിക പരിഗണന നല്‍കി പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യക്ക് ജോലി നല്‍കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ നളിന്‍ […]

മംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ചാനേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതനകുമാരിയെ ഭരണമാറ്റത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോലിയില്‍ നിന്ന് ഒഴിവാക്കി. കര്‍ണാടകയിലെ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണകാലത്താണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നൂതന കുമാരിക്ക് ജോലി ലഭിച്ചിരുന്നത്. ബൊമ്മൈ സര്‍ക്കാര്‍ ഇടപെട്ടാണ് നൂതനയെ നിയമിച്ചിരുന്നത്. ഈ നിയമനമാണ് സിദ്ധരാമയ്യ റദ്ദാക്കിയത്.
നേരത്തെ സംസ്ഥാനത്ത് ബിജെപി അധികാരത്തിലിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മാനുഷിക പരിഗണന നല്‍കി പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യക്ക് ജോലി നല്‍കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ ഉറപ്പ് നല്‍കിയിരുന്നു. അതനുസരിച്ച്, 2022 സെപ്തംബര്‍ 22-ന് നൂതനയ്ക്ക് സി എം ബൊമ്മൈയുടെ ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) തസ്തിക നല്‍കി.
നൂതനയുടെ നിയമന ഉത്തരവില്‍, അന്നത്തെ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കുന്നത് വരെയോ അടുത്ത ഉത്തരവ് വരുന്നതുവരെയോ മാത്രമേ നിയമനത്തിന് സാധുതയുള്ളൂവെന്ന് പരാമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ മാറുമ്പോള്‍ താത്കാലിക പദവികള്‍ സ്വാഭാവികമായും ഇല്ലാതാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

Related Articles
Next Story
Share it