കേരള കേന്ദ്ര സര്‍വ്വകലാശാല അഞ്ചാമത് ബിരുദദാന സമ്മേളനം ഡിസംബര്‍ 21ന്; രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥി

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം ഡിസംബര്‍ 21ന് ചൊവ്വാഴ്ച വൈകിട്ട് 3.30ന് നടക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ കാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ എന്നിവര്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ […]

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം ഡിസംബര്‍ 21ന് ചൊവ്വാഴ്ച വൈകിട്ട് 3.30ന് നടക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ കാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ എന്നിവര്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.

2018-2020 ബാച്ചിന്റെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 742 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. 29 പേര്‍ക്ക് ബിരുദവും 652 പേര്‍ക്ക് ബിരുദാനന്തരബിരുദവും 52 പേര്‍ക്ക് പി.എച്ച്.ഡി ബിരുദവും ഒമ്പത് പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും നല്‍കി ആദരിക്കും. ഇതില്‍ 563 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാസ് ഉള്ളവര്‍ക്ക് മാത്രമാകും പങ്കെടുക്കാന്‍ അനുമതി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. ചടങ്ങില്‍ രാഷ്ട്രപതിയുടെ അടുത്തുണ്ടാകുന്നവര്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തണം. രാഷ്ട്രപതിയെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രജിസ്ട്രാര്‍ ഡോ. എന്‍.സന്തോഷ് കുമാര്‍ പറഞ്ഞു. 17 സബ്കമ്മറ്റികള്‍ രൂപീകരിച്ച് വൈസ് ചാന്‍സലറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം നടത്തിവരികയാണ്. വൈകിട്ട് 3.20ഓടെ രാഷ്ട്രപതി ചടങ്ങിനായി സര്‍വ്വകലാശാലയിലെത്തും. ബാന്റിന്റെ അകമ്പടിയോടെയുള്ള അക്കാദമിക് ഘോഷയാത്രയോടെ ചടങ്ങുകള്‍ ആരംഭിക്കും. രാഷ്ട്രപതി, വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാനമിനേഷന്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ.എന്‍.സന്തോഷ് കുമാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന് ഡോ.എം.മുരളീധരന് നമ്പ്യാര്‍, ഡീന് അക്കാദമിക് ഡോ.അമൃത് ജി കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.സുജിത്ത്, മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഡോ.ടി.കെ. അനീഷ് കുമാര്‍ പങ്കെടുത്തു.

Related Articles
Next Story
Share it