മഴയിലും ചോരാത്ത ആഹ്ലാദവുമായി ത്യാഗസ്മരണയോടെ പെരുന്നാള്‍ ആഘോഷം

കാസര്‍കോട്: ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മായില്‍ നബിയുടേയും ജീവിതത്തിലെ ത്യാഗോജ്വലമായ ഏടുകളെ അനുസ്മരിച്ച് നാടെങ്ങും പെരുന്നാള്‍ ആഘോഷിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നുവെങ്കിലും കുട പിടിച്ചുതന്നെയാണ് പെരുന്നാള്‍ എത്തിയത്. അല്ലാഹുവിന്റെ കല്‍പ്പന ശിരസാവഹിച്ച് മകന്‍ ഇസ്മായിലിനെ അറുക്കാന്‍ സന്നദ്ധനായ വാപ്പയുടേയും മകന്റെയും ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ ഓര്‍മ്മകൂടിയാണ് ബലിപെരുന്നാള്‍. ഈ ത്യാഗ ജീവിതം സ്മരിച്ച് ജീവിതത്തെ ക്രമീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് പെരുന്നാള്‍ ഖുതുബകളില്‍ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു. കഴിഞ്ഞ കുറേനാളായി നിര്‍ത്താതെ പെയ്ത് […]

കാസര്‍കോട്: ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മായില്‍ നബിയുടേയും ജീവിതത്തിലെ ത്യാഗോജ്വലമായ ഏടുകളെ അനുസ്മരിച്ച് നാടെങ്ങും പെരുന്നാള്‍ ആഘോഷിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നുവെങ്കിലും കുട പിടിച്ചുതന്നെയാണ് പെരുന്നാള്‍ എത്തിയത്. അല്ലാഹുവിന്റെ കല്‍പ്പന ശിരസാവഹിച്ച് മകന്‍ ഇസ്മായിലിനെ അറുക്കാന്‍ സന്നദ്ധനായ വാപ്പയുടേയും മകന്റെയും ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ ഓര്‍മ്മകൂടിയാണ് ബലിപെരുന്നാള്‍. ഈ ത്യാഗ ജീവിതം സ്മരിച്ച് ജീവിതത്തെ ക്രമീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് പെരുന്നാള്‍ ഖുതുബകളില്‍ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു.
കഴിഞ്ഞ കുറേനാളായി നിര്‍ത്താതെ പെയ്ത് മഴയ്ക്ക് ഇന്നലെ ഇടയ്ക്ക് ചെറിയ ശമനമുണ്ടായത് പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് എത്തുന്നതിനും ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിശ്വാസികള്‍ക്ക് ആശ്വാസമായി. രാവിലെ പള്ളികളില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് പുതുവസ്ത്രങ്ങളണിഞ്ഞും അത്തര്‍ പൂശിയും വിശ്വാസികള്‍ എത്തി. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി. കോട്ടച്ചേരി ഹിറാമസ്ജിദില്‍ പടന്ന ഐ.സി.ടി പ്രിന്‍സിപ്പല്‍ യു.സി മുഹമ്മദ് സാദിഖ് പെരുന്നാള്‍ സന്ദേശം നല്‍കി. പൊതു നന്മയ്ക്കായി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇബ്രാഹിം നബി മകന്‍ ഇസ്മായിലിനെ അല്ലാഹുവിന് വേണ്ടി ബലി അര്‍പ്പിക്കാന്‍ സന്നദ്ധത കാട്ടിയതിന്റെ ഓര്‍മ്മ പുതുക്കി ബലി കര്‍മ്മങ്ങളും നടന്നു.

Related Articles
Next Story
Share it