വന്‍കുടല്‍ മലാശയ കാന്‍സറിനെ തടയാം

വന്‍കുടല്‍ കാന്‍സര്‍ എന്നാല്‍ അസാധാരണകോശങ്ങളുടെ അമിതവളര്‍ച്ച കൊണ്ടുണ്ടാകുന്ന അസുഖമാണ്. വന്‍കുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന ഇത്തരം കാന്‍സറുകളാണ് കോളോറക്ടല്‍ കാന്‍സര്‍. മുമ്പ് വികസിത രാജ്യങ്ങളിലാണ്‌വന്‍ കുടല്‍ കാന്‍സര്‍ കൂടുതലായി കണ്ടു വന്നിരുന്നത്. എന്നാല്‍ മാറിയ ഭക്ഷണരീതിയും ജീവിത ശൈലിയിലുള്ള മാറ്റങ്ങളും ഇത് വികസിത രാജ്യങ്ങളിലും കൂടുതലായി കണ്ടു വരാന്‍ തുടങ്ങി. കേരളത്തിലും ഇത് കൂടുതലായി കണ്ടുവരുന്നു. ലോകത്തിലെ കാന്‍സറുകളുടെ കൂട്ടത്തില്‍ മരണനിരക്കില്‍ മൂന്നാമത്തേതാണ് വന്‍കുടല്‍ കാന്‍സര്‍. ഇത് ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ ഇരുപത് വര്‍ഷമായി വളരെയധികം കൂടിയതായി കണ്ടുവരുന്നു. […]

വന്‍കുടല്‍ കാന്‍സര്‍ എന്നാല്‍ അസാധാരണകോശങ്ങളുടെ അമിതവളര്‍ച്ച കൊണ്ടുണ്ടാകുന്ന അസുഖമാണ്. വന്‍കുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന ഇത്തരം കാന്‍സറുകളാണ് കോളോറക്ടല്‍ കാന്‍സര്‍. മുമ്പ് വികസിത രാജ്യങ്ങളിലാണ്‌വന്‍ കുടല്‍ കാന്‍സര്‍ കൂടുതലായി കണ്ടു വന്നിരുന്നത്. എന്നാല്‍ മാറിയ ഭക്ഷണരീതിയും ജീവിത ശൈലിയിലുള്ള മാറ്റങ്ങളും ഇത് വികസിത രാജ്യങ്ങളിലും കൂടുതലായി കണ്ടു വരാന്‍ തുടങ്ങി. കേരളത്തിലും ഇത് കൂടുതലായി കണ്ടുവരുന്നു.
ലോകത്തിലെ കാന്‍സറുകളുടെ കൂട്ടത്തില്‍ മരണനിരക്കില്‍ മൂന്നാമത്തേതാണ് വന്‍കുടല്‍ കാന്‍സര്‍. ഇത് ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ ഇരുപത് വര്‍ഷമായി വളരെയധികം കൂടിയതായി കണ്ടുവരുന്നു. 2030 ആകുമ്പോഴേക്കും 2.3 മില്ല്യണ്‍ ജനങ്ങളെ ഇത് ബാധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വന്‍കുടല്‍ കാന്‍സര്‍ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയാണ് കണ്ടുവരുന്നതെങ്കിലുംമലാശയ കാന്‍സര്‍ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്. നേരത്തെഈ കാന്‍സര്‍ കൂടുതലായി കണ്ടിരുന്നത് 50 വയസ്സിനുമുകളിലുള്ളആളുകളിലാണ്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി 60 വയസ്സിന് മുകളിലുള്ള രോഗികളുടെ എണ്ണം 5% കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം 2000ത്തിനുശേഷം ഇത് 50 വയസ്സിന് മുകളിലുള്ള ആളുകളില്‍ കൂടുതലായി കണ്ടുവരാന്‍ തുടങ്ങി. ഇത് ഗൗരവപരമായി കാണേണ്ട ഒരു സാമൂഹ്യപ്രശ്‌നമാണ്.

രോഗലക്ഷണങ്ങള്‍
മലവിസര്‍ജ്ജന രീതിയിലുള്ള വ്യത്യാസം. മലബന്ധം അല്ലെങ്കില്‍ വയറിളക്കംപോലെ മുമ്പുണ്ടായിരുന്നതിലല്‍ നിന്നും വ്യത്യസ്തമായി കാണപ്പെടുകയാണെങ്കില്‍ അത് ലക്ഷണമാണ്. മലദ്വാരത്തില്‍ കൂടെയുള്ള രക്തസ്രാവം, മലത്തിന്റെ കൂടെ ചുവന്ന നിറത്തിലോ അല്ലെങ്കില്‍ കറുപ്പ് നിറത്തിലോ രക്തം പോകുന്നത്, അമിതമായ ക്ഷീണം, വിളര്‍ച്ച, വയറുവേദന, ഛര്‍ദ്ദി, മലബന്ധം, ശരീരഭാരം കുറയുക.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ഒരു ഗ്യാസ്‌ട്രോ വിദഗ്ധനെ കാണുകയും കൃത്യമായ പരിശോധനകള്‍ നടത്തി അസുഖം നേരത്തെ തന്നെ കണ്ടുപിടിക്കാം. കൊളോണോസ്‌കോപ്പി പോലുള്ള പരിശോധനകള്‍ ആവശ്യമെങ്കില്‍ വേണ്ടിവന്നേക്കാം. അസുഖം കണ്ടു പിടിച്ചാല്‍ സിടിസ്‌കാന്‍ പോലെയോ/ എം.ആര്‍.ഐപോലെയുള്ള പരിശോധനകള്‍ നടത്തി കാന്‍സറിന്റെ സ്റ്റേജ് നിര്‍ണ്ണയിക്കേണ്ടതാണ്. സ്റ്റേജ് അനുസരിച്ചാണ് തുടര്‍ന്നുള്ള ചികിത്സകള്‍ നല്‍കുന്നത്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നീചികിത്സാ രീതികളാണുള്ളത്. ഈ കാന്‍സര്‍ നമുക്ക്‌സ്‌ക്രീനിങ് പരിശോധനകളിലൂടെ നേരത്തെ കണ്ടു പിടിക്കാന്‍ സാധിച്ചാല്‍ തടയാന്‍ പറ്റുന്ന കാന്‍സറാണ്. സ്‌ക്രീനിങ് എന്നാല്‍ അസുഖത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ അസുഖത്തെ കണ്ടു പിടിക്കുന്ന പരിശോധനകളാണ്. സാധാരണയായി ഈ കാന്‍സറുകള്‍ ഒരുദശരൂപത്തില്‍ തുടങ്ങി 15 മുതല്‍ 20 വര്‍ഷം വരെ കഴിഞ്ഞാണ് കാന്‍സറായി മാറുന്നത്. എന്നാല്‍ സ്‌ക്രീനിങ് പരിശോധനകളിലൂടെ നമുക്ക് നേരത്തെ കണ്ടുപിടിക്കാനും ഇതിനെ ശസ്ത്രക്രിയ കൂടാതെ ചികിത്സിച്ച് മാറ്റാനും സാധിക്കും.

സാധാരണ 45 വയസ്സില്‍ സ്‌ക്രീനിങ് പരിശോധനകള്‍ ചെയ്യേണ്ടതാണ്. എന്നാല്‍ കുടുംബത്തില്‍ വന്‍കുടല്‍/ മലാശയ കാന്‍സര്‍ ഉള്ള ആളുകള്‍ നേരത്തെ സ്‌ക്രീനിങ് പരിശോധനകള്‍ നടത്തേണ്ടതാണ്. പ്രധാനമായും മലത്തില്‍ രക്തത്തിന്റെ അളവ് പരിശോധിക്കുന്ന സ്റ്റൂള് ഒക്വല്ട്ട് ബ്ലഡ് പരിശോധന എല്ലാ വര്‍ഷവുംചെയ്യുക. കൂടാതെ എന്‍ഡോസ്‌കോപ്പി/കൊളോണോസ് കോപ്പി പരിശോധനകള്‍നടത്തുക. ഇത് 5-10 വര്‍ഷം കൂടുമ്പോള്‍ ചെയ്യേണ്ടതാണ്.
സര്‍ജറിയിലൂടെ കാന്‍സര്‍ ബാധിച്ച വന്‍കുടല്‍/മലാശയവും അതിനു ചുറ്റുമുള്ളകുടലുകളും മുറിച്ച് മാറ്റുകയാണ് ചെയ്യുന്നത്. കീമോതെറാപ്പി/റേഡിയേഷന് ചികിത്സകളും ചിലപ്പോള്‍ കാന്‍സറിന്റെ സ്റ്റേജ് അനുസരിച്ച് വേണ്ടി വരാറുണ്ട്. അത്ശസ്ത്രക്രിയയ്ക്ക് മുമ്പോ ശേഷമോ വേണ്ടി വന്നേക്കാം. ഉയര്‍ന്ന സ്റ്റേജിലാണ് കാന്‍സര്‍ കണ്ടുപിടിക്കുന്നതെങ്കില്‍ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി കീമോറേഡിയേഷന് ചികിത്സ ആവശ്യമായി വരും. മറ്റു കാന്‍സറുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കാന്‍സര്‍ നമുക്ക് മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നാല്‍ പോലും (കരള്, ശ്വാസകോശം) ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. മറ്റു കാന്‍സറുകള്‍ മറ്റുഭാഗങ്ങളിലേക്ക് പടര്‍ന്നാല്‍ ചികിത്സിച്ച്‌ഭേദമാക്കാന്‍ കഴിയാറില്ല.
ആദ്യത്തെ 5 വര്‍ഷം കാന്‍സറിന്റെ തുടര്‍പരിശോധന തുടര്‍ച്ചയായി വേണം (മൂന്നു മാസം മുതല്‍ ആറ്മാസം കൂടുമ്പോള്‍ ദേഹപരിശോധനയും സി.ഇ.എ.എ. പരിശോധനയും നടത്തണം) ഒരുവര്‍ഷം കഴിഞ്ഞാല്‍ സി.ടി.സ്‌കാനും.കൊളോണോസ്‌കോപ്പി വേണം. അതില്‍ കുഴപ്പമില്ലെങ്കില്‍ പിന്നീട് 3-5 വര്‍ഷം കൂടുമ്പോള്‍ ചെയ്താല്‍ മതി.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സീനിയര്‍കണ്‍സള്‍ട്ടന്റും ഗ്യാസ്‌ട്രോസര്‍ജറി വിഭാഗം തലവനുമാണ് ലേഖകന്‍)

Related Articles
Next Story
Share it