ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും രഹസ്യ തുരങ്കം കണ്ടെത്തി, തീവ്രവാദികള്‍ നുഴഞ്ഞുകയറാനുള്ള ശ്രമമെന്ന് സൂചന

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും രഹസ്യ തുരങ്കം കണ്ടെത്തി. 150 മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് തുരങ്കം. അതിര്‍ത്തി രക്ഷാസേനയാണ് മൂന്നടി വിസ്താരത്തില്‍ 30 അടി താഴ്ചയിലൂടെ നിര്‍മിച്ച തുരങ്കം കണ്ടെത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് തുരങ്കം. ഭീകരാക്രമണങ്ങള്‍ക്കായി ഇന്ത്യയിലേക്കു തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തുരങ്കം നിര്‍മിച്ചതെന്നാണ് സൂചന. രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണ്. ഹിരണ്‍നഗര്‍ സെക്ടറില്‍ 25 അടി ആഴവും മൂന്ന് അടി വ്യാസവും […]

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും രഹസ്യ തുരങ്കം കണ്ടെത്തി. 150 മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് തുരങ്കം. അതിര്‍ത്തി രക്ഷാസേനയാണ് മൂന്നടി വിസ്താരത്തില്‍ 30 അടി താഴ്ചയിലൂടെ നിര്‍മിച്ച തുരങ്കം കണ്ടെത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് തുരങ്കം.

ഭീകരാക്രമണങ്ങള്‍ക്കായി ഇന്ത്യയിലേക്കു തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തുരങ്കം നിര്‍മിച്ചതെന്നാണ് സൂചന. രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണ്.

ഹിരണ്‍നഗര്‍ സെക്ടറില്‍ 25 അടി ആഴവും മൂന്ന് അടി വ്യാസവും 150 മീറ്റര്‍ ദൈര്‍ഘ്യവും ഉള്ളതായിരുന്നു ജനുവരി 13ന് കണ്ടെത്തിയത്. 2020 നവംബര്‍ 22ന് സാംബ ജില്ലയിലും സമാനമായ വിധത്തില്‍ തുരങ്കം കണ്ടെത്തിയിരുന്നു.

Related Articles
Next Story
Share it