രാമക്ഷേത്രം, 370ാം വകുപ്പ്, മുത്തലാഖ്; ഇനി ബിജെപി നടപ്പിലാക്കുന്നത് ഏക സിവില്‍ കോഡ് എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഡെല്‍ഹി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിലാണ് ഇനി ബിജെപി സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുകയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം സാക്ഷാത്കരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രാമക്ഷേത്രം, 370ാം വകുപ്പ്, മുത്തലാഖ് എന്നിവക്കു ശേഷം ബി.ജെ.പി ഇനി രാജ്യത്ത് വാക്കു പാലിക്കുക ഇക്കാര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് സമിതി യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 'നാം രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ആളുകള്‍ കളിയാക്കി ചിരിച്ചു. മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് […]

ഡെല്‍ഹി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിലാണ് ഇനി ബിജെപി സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുകയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം സാക്ഷാത്കരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രാമക്ഷേത്രം, 370ാം വകുപ്പ്, മുത്തലാഖ് എന്നിവക്കു ശേഷം ബി.ജെ.പി ഇനി രാജ്യത്ത് വാക്കു പാലിക്കുക ഇക്കാര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് സമിതി യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

'നാം രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ആളുകള്‍ കളിയാക്കി ചിരിച്ചു. മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് ഇതു പറയുന്നതെന്ന് പരിഹസിച്ചു. 370ാം വകുപ്പ്, മുത്തലാഖ് വിഷയങ്ങളിലും നാം വാഗ്ദാനം പാലിച്ചു. ഏക സിവില്‍കോഡ് വിഷയത്തിലും ഇനി നാം പറഞ്ഞത് നടപ്പാക്കും." അദ്ദേഹം പറഞ്ഞു.

പൊതു സിവില്‍ കോഡ് എന്നത് ഒരു വിശ്വാസത്തിനും മതത്തിനും എതിരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "അത് ഹിന്ദുക്കള്‍ക്ക് എതിരാകില്ല, മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാകില്ല. നമ്മുടെ രാഷ്ട്രീയം മനുഷ്യര്‍ക്കും മനുഷ്യത്വത്തിനും വേണ്ടിയാണ്. വിവാഹം, അനന്തരാവകാശം, വിവാഹമോചനം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം ബാധകമാക്കാനാണ് ഏക സിവില്‍ കോഡ് ശിപാര്‍ശ ചെയ്യുന്നത്."

നാം വാക്കു പാലിച്ചില്ലെങ്കില്‍ വിശ്വാസ്യതയില്‍ മങ്ങലേല്‍പിക്കുമെന്നും രാമ ജന്മഭൂമി ബി.ജെ.പി അനുകൂല വികാരം സൃഷ്ടിച്ചത് പാര്‍ട്ടി ജന വിശ്വാസം ആര്‍ജിച്ചതുകൊണ്ടാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it