ത്രിപുരയില്‍ വീണ്ടും ബി.ജെ.പി, മേഘാലയയില്‍ എന്‍.പി.പി കുതിപ്പ്, നാഗാലാന്റിലും ബി.ജെ.പി സഖ്യം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. ത്രിപുരയില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന സസ്‌പെന്‍ഷനൊടുവില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം ഭരണം നിലനിര്‍ത്തുമെന്ന് ഏതാണ്ടുറപ്പായി. നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യവും മേഘാലയയില്‍ എന്‍.പി.പിയുമാണ് മുന്നില്‍.ത്രിപുരയില്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യവും തിപ്രമോത്ത പാര്‍ട്ടിയും ബി.ജെ.പിയെ ഞെട്ടിച്ചുവെങ്കിലും ആകെയുള്ള 60 സീറ്റുകളില്‍ 33 ഇടങ്ങളില്‍ മുന്നേറി ബി.ജെ.പി വീണ്ടും അധികാരത്തിലേക്കടുക്കുകയാണ്. സി.പി.എം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലും പ്രത്യേത് ദേവ് ബര്‍മ്മയുടെ നേതൃത്വത്തിലുള്ള തിപ്രമോത്ത പാര്‍ട്ടി 12 സീറ്റുകളിലും മുന്നിട്ട് […]

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. ത്രിപുരയില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന സസ്‌പെന്‍ഷനൊടുവില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം ഭരണം നിലനിര്‍ത്തുമെന്ന് ഏതാണ്ടുറപ്പായി. നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യവും മേഘാലയയില്‍ എന്‍.പി.പിയുമാണ് മുന്നില്‍.
ത്രിപുരയില്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യവും തിപ്രമോത്ത പാര്‍ട്ടിയും ബി.ജെ.പിയെ ഞെട്ടിച്ചുവെങ്കിലും ആകെയുള്ള 60 സീറ്റുകളില്‍ 33 ഇടങ്ങളില്‍ മുന്നേറി ബി.ജെ.പി വീണ്ടും അധികാരത്തിലേക്കടുക്കുകയാണ്. സി.പി.എം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലും പ്രത്യേത് ദേവ് ബര്‍മ്മയുടെ നേതൃത്വത്തിലുള്ള തിപ്രമോത്ത പാര്‍ട്ടി 12 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. ഒരു സീറ്റില്‍ സ്വതന്ത്രനാണ് മുന്നില്‍.
കാല്‍നൂറ്റാണ്ടുനീണ്ട സി.പി.എം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റിലും വിജയിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയതെങ്കിലും ഇത്തവണ വോട്ടിംഗ് ശതമാനവും സീറ്റുകളുടെ എണ്ണവും കുറഞ്ഞത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ബി.ജെ.പിക്ക് കനത്ത ഭീഷണിയാണ് സി.പി.എം-കോണ്‍ഗ്രസ് സഖ്യവും തിപ്രമോത്ത പാര്‍ട്ടിയും ഉയര്‍ത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച തിപ്രമോത്ത പാര്‍ട്ടിയുടെ മുന്നേറ്റം ശ്രദ്ധേയമായി. 42 സീറ്റുകളില്‍ മത്സരിച്ച് 12 ഇടങ്ങളില്‍ മുന്നേറാന്‍ കഴിഞ്ഞത് നേട്ടമായി. ബി.ജെ.പി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) 6 സീറ്റിലും മത്സരിച്ചു. സി.പി.എമ്മിന്റെ 43 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 13 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടിയത്. 28 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മത്സരിച്ചു.
ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ്, ബി.ജെ.പി, കോണ്‍റാഡ് സാങ്മയുടെ എന്‍.പി.പി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി), ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് മാറ്റുരച്ചത്. കോണ്‍റാഡ് സാങ്മയുടെ എന്‍.പി.പി 26 സീറ്റുകളിലും ബി.ജെ.പി 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഏഴിടത്ത് മുന്നേറുന്നു. അതേസമയം കോണ്‍ഗ്രസ് നാലിടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എന്‍.പി.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചു. എന്‍.പി.പിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിലും ഫലംപൂര്‍ണ്ണമായും പുറത്തുവന്ന ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യസര്‍ക്കാറിന് ശ്രമിക്കുമെന്നാണ് വാര്‍ത്തകള്‍.
നാഗാലാന്‍ഡിലെ 60 നിയമസഭാ മണ്ഡലങ്ങളില്‍ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടന്നത്. എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം 40 സീറ്റുകളുമായി ഭരണം ഉറപ്പിച്ചിരിക്കുകയാണ്. എന്‍.പി.എഫ് മൂന്ന് സീറ്റുകളില്‍ മുന്നിലാണ്. മറ്റുള്ളവര്‍ 17 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.

Related Articles
Next Story
Share it