കത്ത് നല്‍കിയിട്ടില്ലെന്ന് ആര്യ; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം

തിരുവനന്തപുരം: കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച സംഭവത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം. കത്ത് വിവാദമായതോടെ സി.പി.എമ്മും മേയറും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ മേയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് അയച്ചിരിക്കുന്നത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് […]

തിരുവനന്തപുരം: കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച സംഭവത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം. കത്ത് വിവാദമായതോടെ സി.പി.എമ്മും മേയറും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ മേയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് അയച്ചിരിക്കുന്നത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കുള്ള 295 പേരുടെ കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഈ മാസം ഒന്നിനാണ് കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്
കത്തയച്ചെന്ന ആരോപണം മേയര്‍ ആര്യ രാജേന്ദ്രന്‍ തള്ളിയെങ്കിലും പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
അതേസമയം കത്ത് നല്‍കിയ തീയതിയില്‍ താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. ആരോപണം തള്ളി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തുവന്നു. ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ലെന്നും കത്ത് വ്യാജമാണോ എന്ന കാര്യത്തില്‍ മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it