ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എ കൂടി പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് വീണ്ടും രാജി. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ഭവേശ് കത്താരയാണ് ഏറ്റവും ഒടുവില്‍ രാജിവെച്ചത്. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയാണ് പാര്‍ട്ടി വിടുന്നത്. എം.എല്‍.എ സ്ഥാനവും ഭവേശ് രാജിവെച്ചിട്ടുണ്ട്. സ്പീക്കര്‍ നിമാബെന്‍ ആചാര്യയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് സമര്‍പ്പിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി അന്തിമമാക്കുന്നതിനിടെയാണ് ഭവേശ് കത്താരയുടെ രാജി. ഇദ്ദേഹം ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്നാണറിയുന്നത്.സംസ്ഥാനത്തെ […]

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് വീണ്ടും രാജി. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ഭവേശ് കത്താരയാണ് ഏറ്റവും ഒടുവില്‍ രാജിവെച്ചത്. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയാണ് പാര്‍ട്ടി വിടുന്നത്. എം.എല്‍.എ സ്ഥാനവും ഭവേശ് രാജിവെച്ചിട്ടുണ്ട്. സ്പീക്കര്‍ നിമാബെന്‍ ആചാര്യയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് സമര്‍പ്പിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി അന്തിമമാക്കുന്നതിനിടെയാണ് ഭവേശ് കത്താരയുടെ രാജി. ഇദ്ദേഹം ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്നാണറിയുന്നത്.
സംസ്ഥാനത്തെ പ്രധാന നേതാക്കളും എം.എല്‍.എമാരുമായ രണ്ടുപേര്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മറ്റൊരു എം.എല്‍.എയും പാര്‍ട്ടി വിട്ടത്. ആദിവാസി മേഖലയില്‍ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവും പത്തുതവണ എം.എല്‍.എയുമായിരുന്ന മോഹന്‍സിന്‍ഹ് രത്‌വ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണം മാറും മുമ്പേ, സൗരാഷ്ട്രയിലെ പ്രധാന നേതാവും തലാല മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ ബരാഡ് കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് 77 സീറ്റ് നേടിയെങ്കിലും ഇപ്പോള്‍ 66 എം.എല്‍.എമാര്‍ മാത്രമേ കൂടെയുള്ളൂ. സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന പാര്‍ട്ടിയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വളരെ പിന്നിലാണ് കോണ്‍ഗ്രസ്.
ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി പട്ടികയുടെ മുന്നോടിയായി സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെ ദേശീയനേതാക്കള്‍ ദില്ലിക്ക് വിളിപ്പിച്ചു. ആം ആദ്മിയാകട്ടെ ആദ്യഘട്ട പട്ടിക പുറത്തിവിട്ട് പ്രചാരണത്തില്‍ മുന്നിലാണ്. ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിന് വോട്ടെണ്ണും.

Related Articles
Next Story
Share it