തല വളരുന്ന രോഗവുമായി ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ ബാദിഷ അന്തരിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി തല വളരുന്ന രോഗവുമായി ചികിത്സയിലായിരുന്ന ബാദിഷ (22) മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. പള്ളം റെയില്‍വേ ഗേറ്റിന് സമീപത്തെ പള്ളിപ്പുരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഹമീദ്-താഹിറ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ബോവിക്കാനത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിനരികിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോഴായായിരുന്നു ബാദിഷ ജനിക്കുന്നത്. ആദ്യത്തെ മൂന്ന് മാസത്തിനു ശേഷമാണ് കുട്ടിക്ക് തലവളരുന്ന രോഗം പിടിപെടുന്നത്. മറ്റുമക്കള്‍: സുല്‍ത്താന, മുസ്തഫ, ജസീല്‍.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി തല വളരുന്ന രോഗവുമായി ചികിത്സയിലായിരുന്ന ബാദിഷ (22) മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
പള്ളം റെയില്‍വേ ഗേറ്റിന് സമീപത്തെ പള്ളിപ്പുരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഹമീദ്-താഹിറ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ബോവിക്കാനത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിനരികിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോഴായായിരുന്നു ബാദിഷ ജനിക്കുന്നത്. ആദ്യത്തെ മൂന്ന് മാസത്തിനു ശേഷമാണ് കുട്ടിക്ക് തലവളരുന്ന രോഗം പിടിപെടുന്നത്.
മറ്റുമക്കള്‍: സുല്‍ത്താന, മുസ്തഫ, ജസീല്‍.

Related Articles
Next Story
Share it