തിരുവനന്തപുരത്ത് മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനായ കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് മരിച്ചത്. പാമ്പിന് തീറ്റകൊടുക്കാന്‍ കയറിയ ഹര്‍ഷാദ് കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേല്‍ക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 2018 മുതല്‍ ഇവിടുത്തെ സ്ഥിര ജീവനക്കാരനാണ് ഹര്‍ഷാദ്. കടിയേറ്റ് അവശനിലയിലായ ഹര്‍ഷാദ് പാര്‍ക്കിനുള്ളില്‍ തന്നെ കുഴഞ്ഞു വീണതോടെ അടുത്തുള്ള ഇരുമ്പ് വാതിലില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയായിരുന്നു. ഈ ശബ്ദം കേട്ടാണ് മറ്റ് ജീവനക്കാര്‍ എത്തിയത്. വാതില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ഹര്‍ഷാദ് നിലത്ത് കിടക്കുകയായിരുന്നു. സംസാരിക്കാനോ, […]

തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനായ കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് മരിച്ചത്. പാമ്പിന് തീറ്റകൊടുക്കാന്‍ കയറിയ ഹര്‍ഷാദ് കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേല്‍ക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 2018 മുതല്‍ ഇവിടുത്തെ സ്ഥിര ജീവനക്കാരനാണ് ഹര്‍ഷാദ്.

കടിയേറ്റ് അവശനിലയിലായ ഹര്‍ഷാദ് പാര്‍ക്കിനുള്ളില്‍ തന്നെ കുഴഞ്ഞു വീണതോടെ അടുത്തുള്ള ഇരുമ്പ് വാതിലില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയായിരുന്നു. ഈ ശബ്ദം കേട്ടാണ് മറ്റ് ജീവനക്കാര്‍ എത്തിയത്. വാതില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ഹര്‍ഷാദ് നിലത്ത് കിടക്കുകയായിരുന്നു. സംസാരിക്കാനോ, ശ്വാസമെടുക്കാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു ഹര്‍ഷാദ്. ജീവനക്കാര്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം മൃഗശാലയില്‍ മൂന്ന് രാജവെമ്പാലകളാണുള്ളത്. സാധാരണ വന്യ ജീവികള്‍ക്ക് തീറ്റ കൊടുക്കാന്‍ പോകുമ്പോള്‍ രണ്ട് പേര്‍ ഉണ്ടാകാറാണ് പതിവ്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രമേ മൃഗശാലയില്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഒറ്റയ്ക്കാണ് ഹര്‍ഷാദ് പാമ്പിനെ പരിചരിക്കാനായി പോയത്. മ്യൂസിയം പ്രോട്ടോക്കോള്‍ പ്രകാരം ഒറ്റയ്ക്ക് മൃഗങ്ങളെ പരിചരിക്കാന്‍ ജീവനക്കാര്‍ കൂട്ടില്‍ കയറാന്‍ പാടില്ല. കുറഞ്ഞത് രണ്ട് പേര്‍ ഉണ്ടാകണം. ഒരാള്‍ തീറ്റ കൊടുക്കുമ്പോള്‍ രണ്ടാമത്തെ ആള്‍ പരിസരം സുരക്ഷിതമാണൊ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.

നാല് ജീവനക്കാരാണ് പാമ്പുകളെ പരിചരിക്കുന്ന ടീമിലുള്ളത്. ഇതില്‍ ഹര്‍ഷാദ് മാത്രമാണ് സ്ഥിരം ജീവനക്കാരന്‍. ഇരുപത് വര്‍ഷത്തോളമായി മ്യൂസിയത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. കാലങ്ങളായി താല്‍ക്കാലിക ജീവനക്കാരനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് സ്ഥിരം ജോലി ലഭിക്കുന്നത്.

Related Articles
Next Story
Share it