ഹൊസങ്കടി രാജധാനി ജ്വല്ലറി കവര്‍ച്ചാക്കേസിലെ പ്രതികളില്‍ നിന്നും പിടികൂടിയ വെള്ളിയാഭരണങ്ങളും പണവും ഉള്ളാള്‍ പൊലീസ് കേരളാ പൊലീസിന് കൈമാറിയില്ല; കര്‍ണാടക ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു

മംഗളൂരു: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ പ്രതികളില്‍ നിന്നും ഉള്ളാള്‍ പൊലീസ് പിടികൂടിയ വെള്ളിയാഭരണങ്ങളും പണവും മഞ്ചേശ്വരം പൊലീസിന് കൈമാറിയില്ലെന്നതടക്കമുള്ള പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാറിന് കര്‍ണാടക ലോകായുക്ത നിര്‍ദേശം നല്‍കി. ഫെബ്രുവരി 14നകം അന്വേഷണ റിപ്പോര്‍ട്ടും ആവശ്യമായ രേഖകളും നല്‍കാന്‍ ലോകായുക്ത ഉത്തരവിട്ടു.ഉള്ളാള്‍ സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദ് കബീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ […]

മംഗളൂരു: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ പ്രതികളില്‍ നിന്നും ഉള്ളാള്‍ പൊലീസ് പിടികൂടിയ വെള്ളിയാഭരണങ്ങളും പണവും മഞ്ചേശ്വരം പൊലീസിന് കൈമാറിയില്ലെന്നതടക്കമുള്ള പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാറിന് കര്‍ണാടക ലോകായുക്ത നിര്‍ദേശം നല്‍കി. ഫെബ്രുവരി 14നകം അന്വേഷണ റിപ്പോര്‍ട്ടും ആവശ്യമായ രേഖകളും നല്‍കാന്‍ ലോകായുക്ത ഉത്തരവിട്ടു.
ഉള്ളാള്‍ സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദ് കബീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മുഹമ്മദ് കബീര്‍ ലോകായുക്തക്ക് പരാതി നല്‍കിയത്. ഇരുവരും ചേര്‍ന്ന് കഞ്ചാവ് മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ഒരാളെ ഇടനിലക്കാരനായി നിര്‍ത്തിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. മണല്‍ മാഫിയകളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ നിയമനം ലഭിച്ചതിന് ശേഷം രണ്ട് പോലീസ് ഉദ്യോഗസ്ഥരും കോടികളുടെ സ്വത്ത് സമ്പാദിച്ചതായും പരാതിയില്‍ പറയുന്നു.
വിവിധ വകുപ്പ് മേധാവികള്‍, ചീഫ് സെക്രട്ടറി, ഡിജിപി, എസിബി, എഡിജിപി, ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് ഇമെയില്‍ വഴി പരാതി അയച്ചെങ്കിലും ആരില്‍ നിന്നും പ്രതികരണമുണ്ടായിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കഞ്ചാവ് വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും കബീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഹൊസങ്കടി രാജധാനി ജ്വല്ലറി കവര്‍ച്ചാക്കേസിലെ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ സമര്‍പ്പിക്കാതെ പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് മറ്റൊരു പരാതി. കവര്‍ച്ച കഴിഞ്ഞ് അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് മുമ്പ് തന്നെ കവര്‍ച്ചക്കാരെ ഉള്ളാള്‍ പൊലീസ് പിടികൂടിയിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കവര്‍ച്ചക്കാരെ പിടികൂടിയത്. 14 കിലോ വെള്ളിയും വില കൂടിയ വാച്ചുകളും ഒരു ലക്ഷം രൂപയിലധികം പണവും ഇവരില്‍നിന്ന് പിടിച്ചെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. പ്രതികളെ കൈമാറിയെങ്കിലും തൊണ്ടിമുതലുകള്‍ മഞ്ചേശ്വരം പൊലീസിനെ ഏല്‍പ്പിച്ചില്ല.
ഇതുസംബന്ധിച്ച് രാജധാനി ജ്വല്ലറി ഉടമ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും തൊണ്ടിമുതലുകളെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെയാണ് കര്‍ണാടക ലോകായുക്തക്ക് പരാതി നല്‍കിയത്.

Related Articles
Next Story
Share it